പാലക്കാട്: സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (കരുതൽ) തടയൽ നിയമം ചുമത്തി ക്രിമിനൽ കേസ് പ്രതിയെ നാടു കടത്തി. അത്തിമണി കരിങ്കുളം സ്വദേശി അനിൽകുമാറിനാണ് (39) കാപ്പ ചുമത്തി ഒരു വർഷത്തേക്ക് ജില്ലയിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.
തൃശൂർ റേഞ്ച് ഡെപ്യൂട്ടി പൊലീസ് ഇൻസ്‌പെകടർ ജനറൽ പുട്ട വിമലാദിത്യ ശുപാർശ പ്രകാരം ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥാണ് കാപ്പ ചുമത്തിയത്. ഉത്തരവ് ലംഘിച്ചാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. നിരവധി കേസുകളിൽ പ്രതിയായ അനിൽകുമാറിനെതിരെ കവർച്ച മുതലാണെന്നറിഞ്ഞ് കൈപ്പറ്റുക, മാരകായുധങ്ങൾ ഉപയോഗിച്ച് ദേഹോപദ്രവം ഏൽപ്പിക്കുക, അനധികൃതമായി സ്പിരിറ്റ് കടത്തുക, കുറ്റകരമായി ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപ്പിക്കുക, കവർച്ച മുതൽ ഒളിപ്പിക്കാൻ സഹായിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |