തൃശൂർ: രാജ്യത്ത് ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ നടപടികൾ ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്. സർക്കാർ/ സ്വകാര്യ പന്നി വളർത്തൽ കേന്ദ്രങ്ങളിൽ പന്നികളിൽ രോഗലക്ഷണമോ മരണമോ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടോയെന്ന് ശ്രദ്ധിക്കാൻ നിർദ്ദേശം നൽകി.
ഈ മാസം 19ന് പറവട്ടാനി ജില്ലാ വെറ്ററിനറി കോംപ്ലക്‌സിലെ ആനിമൽ ഡിസീസ് കൺട്രോൾ പ്രൊജക്ട് ഓഫീസിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പന്നി കർഷകർക്കായി സെമിനാർ സംഘടിപ്പിക്കും.
ജാഗ്രതാ നിർദ്ദേശത്തിന്റെ ഭാഗമായി പന്നിഫാം ഉടമസ്ഥർക്കും സർക്കാർ പന്നിഫാമിലെ ഉദ്യോഗസ്ഥർക്കും ആവശ്യമായ ബോധവത്കരണം നൽകി. രോഗ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ലഘുലേഖകളും എല്ലാ ഫാമുകളിലും വിതരണം ചെയ്തിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും എല്ലാ മുൻകരുതൽ നടപടികളും രോഗബാധ തടയുന്നതിനായി സ്വീകരിച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
ജന്തു ജന്യ രോഗം അല്ലാത്തതിനാൽ മനുഷ്യരിലേയ്ക്ക് പടരില്ല. അടിയന്തിര ജാഗ്രതാ നിർദ്ദേത്തോടെ നിരീക്ഷണവും, ജൈവ സുരക്ഷ മാർഗങ്ങളും അവലംബിക്കാനാണ് ജില്ലാ മൃഗ സംരക്ഷണ വകുപ്പിന്റെ നിർദ്ദേശം.
ആഫ്രിക്കൻ പന്നിപ്പനി
പന്നികളെ ബാധിക്കുന്ന മാരകവും അതിസാംക്രമികവുമായ ഒരു വൈറസ് രോഗമാണ് ആഫ്രിക്കൻ പന്നി പനി. ഫലപ്രദമായ വാക്‌സിനോ ചികിത്സയോ ഇല്ലാത്ത രോഗമായതിനാൽ മുൻകരുതൽ മാത്രമാണ് ഏക പോംവഴി. ബയോ സെക്യൂരിറ്റി നടപടികൾ കാര്യക്ഷമമാക്കുകയാണ് പ്രധാനം.
ചെയ്യേണ്ടത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |