കൊച്ചി: മന്ത്രി ആന്റണി രാജു ഉൾപ്പെട്ട, തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസിന്റെ വിചാരണ അനന്തമായി നീളുന്നതിനെ ചോദ്യം ചെയ്ത് തൃശൂരിലെ പൊതുപ്രവർത്തകൻ ജോർജ് വട്ടുകുളം ഹൈക്കോടതിയിൽ ഹർജി നൽകി. 16 വർഷം മുമ്പ് കുറ്റപത്രം നൽകിയ കേസിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ലെന്നും മന്ത്രിയുൾപ്പെട്ട കേസിൽ വിചാരണ വൈകുന്നതു തടയാൻ ഹൈക്കോടതി ഇടപെടണമെന്നുമാണ് ആവശ്യം.
അടിവസ്ത്രത്തിൽ ലഹരിമരുന്ന് ഒളിപ്പിച്ചു കടത്തിയ ആസ്ട്രേലിയൻ പൗരനായ സാൽവദോർ സാർലി 1990 ഏപ്രിൽ നാലിന് തിരുവനന്തപുരം എയർപോർട്ടിൽ പിടിയിലായതാണ് കേസിനാസ്പദമായ സംഭവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |