നെടുമങ്ങാട്: സ്ത്രീയെ ഉപദ്രവിച്ച കേസിൽ കരകുളം കണ്ണണിക്കോണം പള്ളിത്തറയിൽ സുനിൽ എന്ന അഖിൽ (29) പിടിയിലായി. ഒരുമിച്ച് താമസിക്കാമെന്ന് ഇയാൾ പറഞ്ഞത് വിസമ്മതിച്ചതിനാണ് പ്രദേശവാസിയായ സ്ത്രീയെ ഇയാൾ കഴിഞ്ഞ ശനിയാഴ്ച രാത്രി 9.30ഓടെ പരാതിക്കാരിയുടെ മകൾ വീട്ടിലില്ലാതിരുന്ന സമയത്ത് ആക്രമിച്ചത്.
വെട്ടുകത്തിയുമായി വീട്ടിലെത്തിയ പ്രതി കൂടെ ചെന്നില്ലെങ്കിൽ പരാതിക്കാരിയെയും മക്കളെയും കൊന്നുകളയുമെന്നു പറഞ്ഞ് വീട്ടിൽ നിന്ന് വലിച്ചിറക്കി വസ്ത്രം വലിച്ച് കീറുകയും ഉപദ്രവിക്കുകയും ചെയ്ത കേസിലാണ് ഇയാളെ നെടുമങ്ങാട് പൊലീസ് പിടികൂടിയത്. ഇയാൾക്ക് ഇതുകൂടാതെ അഞ്ചോളം കേസുകൾ നിലവിലുണ്ട്.
റൗഡി ഹിസ്റ്ററി ഷീറ്റിലെ പേരുകാരനാണ്. നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ, പൊലീസ് ഇൻസ്‌പെക്ടർ സതീഷ് കുമാർ,എസ്.ഐ സൂര്യ കെ.ആർ, ഭുവനേന്ദ്രൻ പി,എസ്.സി.പി.ഒ വിജയൻ,സി.പി.ഒ വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |