ആലുവ: 'പ്രേമം' സിനിമ ചിത്രീകരിച്ചതിലൂടെ പ്രശസ്തമായ തോട്ടക്കാട്ടുകര അക്വഡേറ്റിൽ കഞ്ചാവ് വില്പനയ്ക്കെത്തിയ യുവാവിനെ രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം അറസ്റ്റു ചെയ്തു. ഇയാളിൽ നിന്ന് 117 ഗ്രാം കഞ്ചാവും പിടികൂടി. നഗരസഭാ കൗൺസിലറുടെ വീട്ടുമുറ്റത്തേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
കടുങ്ങല്ലൂർ കടേപ്പിള്ളി നാല് സെന്റ് ലക്ഷംവീട് കോളനിയിൽ മിഥുൻരാജ് കുഞ്ഞുമോൻ (25)നെയാണ് ആലുവ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി. സജീവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
എക്സൈസ് സംഘത്തെ കണ്ട് കഞ്ചാവ് പൊതി അക്ക്വഡേറ്റിൽ നിന്ന് താഴേക്ക് എറിഞ്ഞ ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. നഗരസഭ 24 -ാം വാർഡ് കൗൺസിലർ ടിന്റു രാജേഷിന്റെ വീട്ടുമുറ്റത്തേക്കാണ് പ്രതി കഞ്ചാവ് പൊതി എറിഞ്ഞതെങ്കിലും വീടിന് മുന്നിലെ റോഡിലേക്കാണ് വീണത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |