ന്യൂഡൽഹി: വായ്‌പാ പലിശയുടെ അടിസ്ഥാനനിരക്കായ മാർജിനൽ കോസ്‌റ്റ് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (എം.സി.എൽ.ആർ) 0.20 ശതമാനം ഉയർത്തി എസ്.ബി.ഐ. പുതിയനിരക്ക് ആഗസ്‌റ്റ് 15ന് പ്രാബല്യത്തിൽ വന്നതിനാൽ എം.സി.എൽ.ആറുമായി ബന്ധിപ്പിച്ച വായ്‌പകളുള്ളവരുടെ പ്രതിമാസതിരിച്ചടവ് (ഇ.എം.ഐ) ഉയരും.
7.50 ശതമാനത്തിൽ നിന്ന് 7.70 ശതമാനമായാണ് ഒരുവർഷ എം.സി.എൽ.ആർ വർദ്ധിപ്പിച്ചത്. ഓവർനൈറ്റ്, ഒരുമാസം, മൂന്നുമാസ കാലാവധികളുള്ള വായ്‌പകൾക്ക് പുതിയനിരക്ക് 7.35 ശതമാനം. ആറുമാസ കാലാവധിക്ക് 7.65 ശതമാനം. രണ്ടുവർഷക്കാലാവധിക്ക് 7.90 ശതമാനവും മൂന്നുവർഷത്തിന് എട്ടുശതമാനവുമാണ് പുതിയനിരക്ക്.
പഴയ വായ്‌പകളുടെ അടിസ്ഥാനനിരക്കാണ് എം.സി.എൽ.ആർ. പുതുതായി അനുവദിക്കുന്ന വായ്‌പകളുടെ പലിശനിർണയ മാനദണ്ഡം എക്‌സ്‌റ്റേണൽ ബെഞ്ച്‌മാർക്ക് ലെൻഡിംഗ് റേറ്റാണ് (ഇ.ബി.എൽ.ആർ). റിസർവ് ബാങ്ക് റിപ്പോനിരക്ക് കൂട്ടിയതിന്റെ ചുവടുപിടിച്ച് ഇത് എസ്.ബി.ഐ ആഗസ്‌റ്റ് 15ന് പ്രാബല്യത്തിൽ വന്നവിധം 7.55 ശതമാനത്തിൽ നിന്ന് 8.05 ശതമാനമായി ഉയർത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |