കോഴിക്കോട്: ചെറുവണ്ണൂരിലെ പെയിന്റ് അസംസ്കൃത വസ്തുക്കൾ സൂക്ഷിച്ച ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. തീപിടിത്ത സമയത്തെത്തിയ ലോറിയിലെ അസംസ്കൃത വസ്തു സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.
പൊലീസ് ആദ്യം തേടിയത് ഐ.ഒ.സിയുടെ സഹായമായിരുന്നു. തങ്ങൾക്ക് ഇതുസംബന്ധിച്ച വിദഗ്ദ്ധർ ഇല്ലെന്നായിരുന്നു മറുപടി. തുടർന്ന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഓഫീസിന്റെ സഹായം തേടിയെങ്കിലും അവർക്കും വിദഗ്ദ്ധരെ നൽകാനായില്ല. നിലവിൽ സ്ഫോടക വസ്തു വിദഗ്ദ്ധരുടെ സഹായം തേടിയിരിക്കുകയാണ്. സ്ഥാപന ഉടമയെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചെങ്കിലും ഇതുവരെ പൊലീസിന് മുന്നിൽ എത്തിയില്ല. ഇന്നലെ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇയാളിൽ നിന്ന് മാത്രമെ നാശനഷ്ടങ്ങളും മറ്റ് വിവരങ്ങളും അറിയാൻ കഴിയൂ. സ്വിച്ച് ബോർഡിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |