കരാർ തുക ₹ 361.17 കോടി
കൊല്ലം: റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വികസിപ്പിക്കാനുള്ള സമഗ്ര വികസന പദ്ധതിക്കായി 361.17 കോടി രൂപയുടെ കരാർ നൽകി.
പൊതുമേഖലാ സ്ഥാപനമായ റെയിൽവേ ഇൻഫ്രാ സ്ട്രക്ച്ചറൽ ടെക്നിക്കൽ എൻജിനിയറിംഗ് സർവീസ്, സിദ്ധാർത്ഥ സിവിൽ വർക്ക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സംയുക്ത സംരഭത്തിനാണ് കരാർ നൽകിയത്. കരാറിൽ പങ്കെടുത്ത മൂന്ന് കമ്പനികളിൽ രണ്ടെണ്ണം സാങ്കേതിക യോഗ്യത നേടിയിരുന്നു. അതിൽ ഏറ്റവും കുറവ് തുക രേഖപ്പെടുത്തിയ കമ്പനിക്കാണ് കരാർ നൽകിയത്.
36 മാസം കൊണ്ട് പണി പൂർത്തിയാക്കി തൊട്ടടുത്ത മൂന്നുമാസം കൊണ്ട് പൂർണമായും ഉപയോഗയോഗ്യമാക്കി നൽകാനായാണ് കരാർ. രൂപകല്പന, നിർമ്മാണ സാമാഗ്രികൾ സംഭരിക്കൽ, നിർമ്മാണ നിർവഹണം എന്നിവ കരാർ നൽകുന്ന ഇ.പി.സി മോഡൽ നിർമ്മാണത്തിനാണ് വ്യവസ്ഥ. നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി തയാറാക്കുന്ന ഓരോ നിർമ്മാണ രൂപകല്പനയ്ക്കും റെയിൽവേ അംഗീകാരം നൽകുന്നത് അനുസരിച്ചായിരിക്കും നിർമ്മാണ പ്രവൃത്തികൾ നടത്തുക.
ബ്രൗൺ ഫീൽഡ് പ്രോജക്ട്
1. നിർമ്മാണം വായു - ശബ്ദ മലിനീകരണം കുറയ്ക്കുന്ന രീതിയിൽ
2. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ നിർമ്മിതികൾ പൊളിക്കും
3. നിലവിലുള്ള ട്രെയിൻ സർവീസുകൾക്ക് തടസമുണ്ടാകില്ല
4. അംഗീകൃത നിലവാരത്തിൽ കുറയാതിരിക്കാൻ പ്രത്യേക വ്യവസ്ഥ
5. പുനഃരുപയോഗിക്കാൻ കഴിയുന്നവയുടെ ഗുണമേന്മ ഉറപ്പുവരുത്തും
6. മലിനീകരണം നിയന്ത്രിക്കാൻ മുൻകരുതൻ
7. രാജ്യാന്തര നിലവാരത്തിൽ എ ക്ലാസ് സൗകര്യങ്ങൾ
8. പരമ്പരാഗത രീതികൂടി സംയോജിപ്പിച്ച് ഇൻഡോ സാർസനിക് ആർക്കിടെക്ചർ രീതി
9. ലോകോത്തര നിർമ്മാണ നിലവാരം ഉറപ്പാക്കും
10. ഏറ്റവും ഗുണമേന്മയുള്ള നിർമ്മാണ സാമഗ്രികളും ആധുനിക സാങ്കേതിക വിദ്യയും
കൊല്ലം റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ എണ്ണം തിരക്കുള്ള സമയത്ത് മണിക്കൂറിൽ 4000 ആണ്. 2041ൽ മണിക്കൂറിൽ ഇത് 7800 ആകുമെന്നാണ് കണക്ക്. നിർമ്മാണം സമയബന്ധിതമായി തീർക്കാനാണ് റെയിൽവേയുടെ ലക്ഷ്യം.
എൻ.കെ. പ്രേമചന്ദ്രൻ എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |