ന്യൂഡൽഹി: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട ഹർജി ലിസ്റ്റ് ചെയ്ത് സുപ്രീം കോടതി.
2021 മേയ് 20 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങ് കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്താൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്റെ മുൻ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാൻ നൽകിയ ഹർജിയാണ് ജസ്റ്റിസ്‌മാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച്ച പരിഗണിക്കുന്നത്. ഹർജിയിൽ കേന്ദ്ര സർക്കാരും സംസ്ഥാന ചീഫ് സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനുമാണ് എതിർ കക്ഷികൾ. ഹർജി തൊട്ടടുത്ത ദിവസം പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. തുടർന്ന് പരിഗണിക്കപ്പെടാത ആയിരക്കണക്കിന് ഹർജികളിലൊന്നായി കിടക്കുകയായിരുന്നു. ഹർജിയിലെ ആവശ്യത്തിന് നിലവിൽ പ്രസക്തിയില്ലാത്തതിനാൽ ഹർജിയുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്ന് ഷാജഹാന്റെ അഭിഭാഷക കത്ത് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |