മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും അടുത്തയാഴ്ച നേരിട്ട് കൂടിക്കാഴ്ച നടത്തും. ഉസ്‌ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ നടക്കാൻ പോകുന്ന ഷാങ്ഹായി കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയ്ക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തുക എന്ന് ചൈനയിലെ റഷ്യൻ അംബാസഡർ ആൻഡ്രെ ഡെനിസോവ് പറഞ്ഞു.
വരുന്ന പത്ത് ദിവസത്തിനുള്ളിൽ ഇരുവരുടെയും കൂടിക്കാഴ്ച സാദ്ധ്യമാകുമെന്നാണ് ഡെനിസോവ് നൽകുന്ന വിവരം. കൊവിഡ് മഹാമാരിയ്ക്ക് ശേഷം ആദ്യമായി ചൈനയ്ക്ക് പുറത്തേക്ക് യാത്രയ്ക്ക് ഒരുങ്ങുകയാണ് ഷീ. യുക്രെയിൻ അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് പുട്ടിനും ഷീയും നേരിട്ട് കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |