കണ്ണൂർ:കൂത്തുപറമ്പ് മണ്ഡലത്തിലെ കോട്ടയം പഞ്ചായത്തിൽ പുറക്കളത്ത് വൃദ്ധ സ്ത്രീയെയും മക്കളെയും ജപ്തിനടപടിയുടെ പേരിൽ ക്രൂശിച്ച കേരളബാങ്ക്അധികൃതരുടെ നടപടി മനുഷ്യാവകാശ ലംഘനവും ബാങ്ക്അധികൃതർക്കെതിരെ കേസെടുക്കേണ്ട കുറ്റവുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി പറഞ്ഞു. 2012ൽവീട്നിർമ്മാണത്തിന് വേണ്ടി വായ്പയായി എടുത്ത 10 ലക്ഷം രൂപയിൽ 2016വരെ അഞ്ചുലക്ഷത്തോളം രൂപ തിരിച്ചടച്ചിട്ടും വീണ്ടും 19 ലക്ഷം രൂപ കുടിശ്ശികയായി കിടക്കുന്ന സാഹചര്യത്തിലാണ് ബാങ്ക് അധികൃതർ വീട്ടുകാരെ പെരുവഴിയിലാക്കി വീട് ജപ്തി ചെയ്തത്. കുടിശ്ശികയായി കിടക്കുന്ന തുക ഒറ്റത്തവണയായി തീർപ്പാക്കാൻ ഈ മാസം 15 വരെ കേരള ബാങ്ക് അധികൃതർ നൽകിയ നോട്ടീസ് നിലനിൽക്കെയാണ് സെപ്തമ്പർ 12 ന് കോടതി ഉത്തരവിന്റെ പേരിൽ ഈ ജപ്തി നടപടി സ്വീകരിച്ചിട്ടുള്ളത്. സ്ത്രീകൾ മാത്രമുള്ള ഒരു കുടുംബത്തോട് ബാങ്ക് അധികൃതർ കാണിച്ചിട്ടുള്ള ക്രൂരതക്കെതിരെ അടിയന്തരമായും റവന്യൂഅധികൃതരും മറ്റുഉത്തരവാദിത്വപ്പെട്ട വരും ഈ വിഷയത്തിൽ ഇടപെടണമെന്നും കരീം ചേലേരി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |