കോഴിക്കോട്: കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ 'സ്വച്ഛ് സാഗർ സുരക്ഷിത് സാഗർ' പദ്ധതിയുടെ ഭാഗമായി എൻ.ഐ.ടി കാലിക്കറ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ചിൽ പ്രതീകാത്മക ശുചീകരണം നടത്തി.
കടപ്പുറത്ത് 300 ഓളം പേർ ഒത്തുചേർന്ന് കടൽത്തീരം ശുചിത്വത്തോടെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോദ്ധ്യപ്പെടുത്തി. ഇതിൽ വിദ്യാർത്ഥികളായ എൻ.എസ്.എസ് വളന്റിയർമാരും എൻ.ഐ.ടി വിദ്യാർത്ഥികളും പൊതുജനങ്ങളായ വളന്റിയർമാരും ഉൾപ്പെട്ടിരുന്നു.തുടർന്ന് കടൽതീരം ശുചിത്വത്തോടെ നിലനിറുത്തുമെന്ന് അവർ പ്രതിജ്ഞയെടുത്തു.
മാലിന്യമുക്ത സമുദ്രതീരം പദ്ധതി വിദ്യാർത്ഥികൾ ഏറ്റെടുത്തു നടത്തണമെന്ന് എൻ.ഐ.ടി ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ അഭിപ്രായപ്പെട്ടു. 'സ്വച്ഛ് സാഗർ, സുരക്ഷിത് സാഗർ' പദ്ധതിയുടെ ഭാഗമായി എൻ.ഐ.ടി കാലിക്കറ്റിൽ രാവിലെ നടന്ന ഏകദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.. മാദ്ധ്യമപ്രവർത്തകരായ ജോഷ്വ പി. ജെ., ബിജു ഗോവിന്ദ് എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നും പങ്കെടുത്ത വിദ്യാർത്ഥികളുമായി വിഗ്യാൻ പ്രസാർ ശാസ്ത്രജ്ഞൻ ഡോ.ബി.കെ.ത്യാഗി, മറൈൻ ഇക്കോളജിസ്റ്റ് ഡോ.ശ്രീരാജ് സി. ആർ. എന്നിവർ സംവദിച്ചു. എൻ.ഐ.ടി ഫിസിക്സ് പ്രൊഫ. ഡോ. പി. പ്രദീപിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഡോ. എം.കെ.രവിവർമ (ഫിസിക്സ് വിഭാഗം തലവൻ),ഡോ. സന്ദീപ് ബറുവ (വിഗ്യാൻ പ്രസാർ),ഡോ.എ. സുജിത്ത് (പ്രൊഫ. കെമിസ്ട്രി ),ഡോ. അബ്ദുനാസർ (ഡയറ്റ് ),ഡോ. ബിജു ധർമപാലൻ (വിഗ്യാൻ പ്രസാർ) എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വേണ്ടി 'വിമലതീരം, സുരക്ഷിത തീരം' എന്ന വിഷയത്തിൽ ചിത്രരചന, പ്രബന്ധരചന എന്നിവയിൽ മത്സരം സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |