തലശ്ശേരി: നിയമസഭ സ്പീക്കറായി ചുമതലയേറ്റ ശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ അഡ്വ. എ.എൻ ഷംസീറിന് തലശ്ശേരി റെയിൽവേ സ്‌റ്റേഷനിൽ ഉജ്ജ്വല വരവേൽപ്പ്. വെള്ളിയാഴ്ച രാവിലെ 8 മണിയോടെ മംഗളൂരു എക്സ്പ്രസിനെത്തിയ സ്പീക്കറെ മണ്ഡലത്തിലെ ജനങ്ങളും രാഷ്ട്രീയ–സാമൂഹ്യ നേതാക്കളും ചേർന്ന് സ്വീകരിച്ചു. മുദ്രാവാക്യം വിളിയോടെയാണ് സ്പീക്കറെ സ്‌റ്റേഷനിൽ നിന്ന് വരവേറ്റത്.
സി.പി.എം ജില്ല സെക്രട്ടറി എം.വി.ജയരാജൻ, റബ്‌കോ ചെയർമാൻ കാരായി രാജൻ, ജില്ല സെക്രട്ടേറിയറ്റംഗങ്ങളായ എം. സുരേന്ദ്രൻ, പി.ഹരീന്ദ്രൻ, ജില്ലകമ്മിറ്റി അംഗങ്ങളായ എം.സി പവിത്രൻ, കെ.കെ.പവിത്രൻ, ഏരിയാ സെക്രട്ടറിമാരായ കെ.ഇ. കുഞ്ഞബ്ദുള്ള, സി.കെ.രമേശൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.പി.ഷൈജൻ, മണ്ഡലം സെക്രട്ടറി എം.എസ്. നിഷാദ്, എൻ.സി.പി. ജില്ല പ്രസിഡന്റ് കെ.സുരേശൻ, കെ.വിനയരാജ്, രമേശൻ ഒതയോത്ത്, ബി.പി.മുസ്തഫ, കെ.സന്തോഷ്, ജോർജ് പീറ്റർ, ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, ജില്ല പഞ്ചായത്തംഗം ഇ.വിജയൻ, നഗരസഭ വൈസ്‌ചെയർമാൻ വാഴയിൽ ശശി, സുരാജ് ചിറക്കര, പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ, വൈസ് പ്രസിഡന്റ് ടി.ടി റംല, പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ തുടങ്ങി നിരവധിപേർ സ്വീകരിക്കാനെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |