മാനന്തവാടി: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ് ദുരിതജീവിതവുമായി ദമ്പതികൾ. കാട്ടിക്കുളം ചേലൂർ പൊൻമാൻ തടത്തിൽ തങ്കച്ചനെയും ഭാര്യ ഷേർളിയെയുമാണ് തെരുവുനായ ആക്രമിച്ചത്. തൊഴിലുറപ്പ് പദ്ധതിയിൽ പണിയെടുത്ത് നിത്യ ചെലവിന് വഴി കണ്ടെത്തിയിരുന്ന ഈ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
ഒന്നര മാസം മുമ്പ് വീട്ടിൽ നിന്നും കാട്ടിക്കുളത്തേക്ക് സ്‌ക്കൂട്ടിയിൽ വരുന്നവഴി രണ്ടാം ഗേറ്റിൽ വെച്ചാണ് തങ്കച്ചനെയും ഭാര്യ ഷേർളിയെയും തെരുവുനായ്ക്കൾ വളഞ്ഞിട്ടാക്രമിച്ചത്. ആക്രമണത്തിൽ നിയന്ത്രണം വിട്ട് സ്‌കൂട്ടി മറിയുകയും വീഴ്ചയിൽ തങ്കച്ചന്റെ തുടയെല്ലും, ഭാര്യ ഷേർളിയുടെ തോളെല്ലുംപൊട്ടി. തുടർന്ന് 12 ദിവസം മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞു. തൊഴിലുറപ്പ് ജോലിയെടുത്ത് കുടുംബം പോറ്റിയിരുന്ന ഇവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പഞ്ചായത്തിലും ,ഗ്രാമസഭകളിലും ജനങ്ങൾ നിരന്തരം പരാതി ഉന്നയിക്കുന്നുണ്ടെങ്കിലും ഒരു സഹായവും ഈ കുടുംബത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. ഇനിയും തുടർ ചികിത്സ ആവശ്യമായ തങ്കച്ചന് സർക്കാർ സഹായം ആവശ്യമാണ്. അധികൃതരുടെ ഭാഗത്തുനിന്ന് സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. നിത്യചെലവിന് പോലും ബുദ്ധിമുട്ടുള്ള ഈ കുടുംബം അധികൃതരുടെ ഭാഗത്ത് നിന്ന് ആനുകൂല്യങ്ങളോ സഹായമോ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |