തലശേരി: അടിമണ്ണ് പരിശോധനയ്ക്ക് ധർമ്മടം സ്വദേശിനിയായ എം.ടെകുകാരി വൈഷ്ണ കണ്ടെത്തിയ പുതിയ യന്ത്രം . വൈഷ്ണ സുഷീൽ നിർമ്മിച്ച സെൻസർ അടിസ്ഥാനമാക്കിയുള്ള കാന്തിക മാപിനിക്കാണ് ഇന്ത്യ ഗവൺമെന്റിന്റെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി ആന്റ് പ്രമോഷൻ വകുപ്പിന്റെ പേറ്റന്റ് ലഭിച്ചത്.നിർമ്മാണം നടക്കുന്ന സ്ഥലത്തെ അടിമണ്ണ് പരിശോധിക്കാനാണ് യന്ത്രം ഉപയോഗിക്കുന്നത്.കെട്ടിട നിർമ്മാണം,കുഴിയെടുക്കൽ ,തുരങ്കം നിർമ്മിക്കാൻ എന്നിവയ്ക്കായി അടിമണ്ണ് പരിശോധന നടത്തി ഭൂമിയുടെ അവസ്ഥ സ്ഥിരീകരണത്തിന് ഉപയോഗിക്കാനാണ് യന്ത്റം .ഗ്ലാസ് ഫൈബറും പ്സാസ്റ്റിക്ക് മെറ്റീരിയലുകളും ഉപയോഗിച്ചാണ് യന്ത്രനിർമ്മാണം.
പ്രോജക്ടിന്റെ ഭാഗമായി ആദ്യമായി രൂപകൽപ്പന ചെയ്ത യന്ത്രത്തിന് പേറ്റന്റ് ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് വൈഷണ പറഞ്ഞു.മെട്രോ മാൻ ഇ.ശ്രീധരൻ അടങ്ങിയ ഒരു കമ്മറ്റി തിരഞ്ഞെടുത്ത പ്രോജക്ടുകളിൽ വൈഷ്ണവിയുടെ മണ്ണ് പരിശോധന യന്ത്രം കൂടിയുണ്ട്.നിർമ്മാണ സ്ഥലത്തെ മണ്ണ് പല കാരണങ്ങളാൽ ദുർബലപ്പെടാം. ഭൂചലനം ,വെള്ളപ്പൊക്കം, മണ്ണിടിച്ചൽ,സമീപ സ്ഥലത്തെ നിർമ്മാണം എന്നിവ പ്രധാനമാണ് .ഇത്തരം സ്ഥലങ്ങളിലെ ഖനനം, പൈലിംഗ് ഉൾപ്പെടെയുള്ളവ അപകടങ്ങളിലേക്ക് നയിക്കാം ഈ അവസരങ്ങളിൽ ഈ യന്ത്റം ഉപയോഗിച്ച് നേരത്തെ അപകടങ്ങൾ കണ്ടെത്താനാവും.എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാലയിലെ എം .ടെക് പ്രോജക്ട് ആയിരുന്നു ഇത് .ധർമ്മടത്തെ ടി.സുഷീൽ കുമാറിന്റെയും വി. എം .ജയശീലയുടെയും മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |