കണ്ണൂർ: ആറളം ഫാമിലെ പാവപ്പെട്ട വനവാസികളെ കാട്ടാന അക്രമത്തിൽ നിന്ന് സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ശാശ്വത പരിഹാരം കാണണമെന്ന് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എൻ.ഹരിദാസൻ ആവശ്യപ്പെട്ടു. ആറളം ഫാമിലെ ഒരു വാർഡിൽ 12 പേരാണ് കാട്ടാനകളുടെ അക്രമത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ഓരോ മരണവും ഇല്ലാതാക്കുന്നത് കുടുംബങ്ങളുടെ അത്താണികളെയാണ്. കാട്ടാനയുടെ അക്രമത്തിൽ കൊല്ലപ്പെട്ട് അനാഥമായ നിരവധി കുടുംബങ്ങളാണ് അവിടെയുള്ളത്.
ഓരോ മരണം നടക്കുമ്പോഴും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമെത്തി വനവാസികളുടെ പ്രതിഷേധം തണുപ്പിക്കും. പണം കൊടുത്ത് തൃപ്തിപ്പെടുത്താമെന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. ഓരോ മരണം നടക്കുമ്പോഴും ജനപ്രതിനിധികളും കള്ര്രകറും ആറളം ഫാമിലെത്തി വാതോരാതെ സംസാരിക്കുന്നതല്ലാതെ കൃത്യമായ നിലപാട് സ്വീകരിക്കുന്നില്ല. പ്രതിഷേധം തണുപ്പിക്കാനുള്ള താൽക്കാലിക നിലപാടുകൾ മാത്രമാണ് സ്വീകരിക്കുന്നതെന്നും ഹരിദാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |