പുനലൂർ: പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹാർത്താലിനിടെ വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞ് നഷ്ടം വരുത്തിയ കേസിൽ ഒളിവിലായിരുന്ന രണ്ട് പേർ പൊലീസ് പിടിയിലായി. തലച്ചിറ സ്വദേശി സെയ്ഫുദ്ദീൻ, കാര്യറ സ്വദേശി മുഹമ്മദ്ഹാരിഫ്(21) എന്നിവരെയാണ് തെന്മല, പുനലൂർ പൊലീസ് പിടികൂടിയത്.
ഹർത്താൽ ദിനത്തിൽ പത്തനംതിട്ടയിൽ നിന്ന് പുനലൂർ ഡിപ്പോ വഴി തിരുവന്തപുരത്തേക്ക് പോയ കെ.എസ്.ആർ.ടി.സി. ബസിനേരെ കരവാളൂർ കനാൽ പാലത്തിന് സമീപത്ത് വച്ച് ബൈക്കിലെത്തിയ മുഹമ്മദ് ഹാരിഫ് കല്ലെറിഞ്ഞത്. ഇതിൽ ബസ് ഡ്രൈവറായ രാജേഷിന് പരിക്കേറ്റിരുന്നു. പ്രതി ഉപയോഗിച്ചിരുന്ന ബൈക്കും പുനലൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ചരക്ക് കയറ്റിയെത്തിയ ലോറിക്ക് നേരെ ബൈക്കിലെത്തി ഇടമൺ വെളളിമലയിൽ വച്ച് കല്ലെറിഞ്ഞ കേസിലെ ഒന്നാം പ്രതിയാണ് സെയ്ഫുദ്ദീനെന്ന് പുനലൂർ ഡിവൈ.എസ്.പി ബി.വിനോദ് അറിയിച്ചു. ബൈക്ക് ഓടിച്ചിരുന്ന രണ്ടാം പ്രതിയായ തലച്ചിറ സ്വദേശി അനീഷിനെ നേരത്തെ തെന്മല പെലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രദേശങ്ങളിലെ സി.സി ടി.വി കാമറകൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |