കൊച്ചി: ഏറെ നിർണായകമായ നാണയപ്പെരുപ്പ, വ്യാവസായിക ഉത്‌പാദന വളർച്ചാക്കണക്കുകൾ ഈവാരം പുറത്തുവരുമെന്നിരിക്കേ ഇന്ത്യൻ ഓഹരിവിപണികൾ കനത്ത ചാഞ്ചാട്ടത്തിന് സാക്ഷിയാകുമെന്ന് ഉറപ്പായി. ജൂലായിൽ വ്യാവസായിക ഉത്‌പാദന സൂചികയുടെ (ഐ.ഐ.പി) വളർച്ച നാലുമാസത്തെ താഴ്ചയായ 2.4 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു. റീട്ടെയിൽ നാണയപ്പെരുപ്പം ഇപ്പോഴും റിസർവ് ബാങ്കിന്റെ നിയന്ത്രണരേഖയായ 6 ശതമാനത്തിനുമേൽ തുടരുന്നു. മൊത്തവില അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം ഏറെ മാസങ്ങളായി പത്ത് ശതമാനത്തിനുമേലെയാണുള്ളത്. നാണയപ്പെരുപ്പ നിരക്കുകൾ കൂടിയാൽ ഓഹരിവിപണി വൻ തകർച്ച നേരിടും. ഐ.ഐ.പി വളർച്ചയും നിക്ഷേപകരെ സ്വാധീനിക്കും. കഴിഞ്ഞവാരം സെൻസെക്‌സ് 764 പോയിന്റും നിഫ്‌റ്റി 220 പോയിന്റും നേട്ടംകുറിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |