തിരൂർ: തുഞ്ചന്റെ പ്രതിമ തിരൂരിൽ സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുൻകെ എടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. തിരൂരിൽ തുഞ്ചൻപറമ്പ് സന്ദർശിക്കാൻ എത്തിയ സുരേന്ദ്രൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ തിരൂരിൽ സ്ഥാപിക്കാൻ കഴിയാത്തത് സാംസ്‌കാരിക കേന്ദ്രത്തിനു വലിയ അപമാനമാണ്. മുമ്പ് തിരൂർ നഗരസഭ പ്രതിമ സ്ഥാപിക്കാൻ തയ്യാറായെങ്കിലും ചില നിഗൂഢ താല്പര്യക്കാർ ഇത്തരം പ്രതിമ ഇവിടെ അനുവദിക്കില്ലെന്നു ശാഠ്യം പിടിക്കുകയായിരുന്നു. മുസ്‌ലിംലീഗ് അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ അത് തടസ്സപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചത്. സി.പി.എമ്മും ഇവരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി. തുഞ്ചൻ പ്രതിമ സ്ഥാപിച്ചാൽ എന്ത് അപകടമാണ് ഉണ്ടാകാൻ പോകുന്നത് എന്ന് വിശദീകരിക്കാൻ മുസ്‌ലിം ലീഗിനും സി.പി.എമ്മിനും ബാധ്യത ഉണ്ട്. അത് കൊണ്ട് മുഖ്യമന്ത്രി മുൻകെ എടുത്ത് പ്രതിമ സ്ഥാപിക്കാൻ ഉള്ള നടപടി സ്വീകരിക്കണമെന്നും മുസ്‌ലിം ലീഗിന്റെ പുതിയ നേതൃത്വം ഇതിനോട് സഹകരിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഹിന്ദി എന്ന് കേൾക്കുമ്പോൾ വരണ്യ വർഗ്ഗത്തിന്റ ഭാഷയാണെന്ന മട്ടില്ലാണ് കേരളത്തിൽ പ്രചരിപ്പിക്കുന്നത്. ഹിന്ദിയോട് ഇത്ര വിരോധം കാണിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഹിന്ദി ഭാഷ ആരെയും അടിച്ചേൽപ്പിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണമാണ് നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |