ലോകകപ്പ് വേദിയിൽ ഗോൾ നേടിയാൽ ആരും മതിമറന്ന് ആഘോഷിച്ച് പോകും.
ഏത് ഫുട്ബാൾ താരത്തിന്റെയും ഏറ്രവും വലിയ സ്വപ്നമാണ് ലോകകപ്പിൽ ഗോൾ നേടുക എന്നത്. ഗോൾ നേടുന്ന നിമിഷം ആഹ്ലാദത്തിന്റെയും ആവേശത്തിന്റെയും പരകോടിയിൽ താരങ്ങൾ നടത്തുന്ന ആഘോഷം ആരാധകരും ഏറ്റെടുക്കാറുണ്ട്.
എന്നാൽ കാമറൂണിനെതിരെ സ്വിറ്റ്സർലഡിന്റെ വിജയ ഗോൾ നേടിയിട്ടും ബ്രീൽ എംബോള നിശബ്ദനായിരുന്നു. സഹതാരങ്ങൾ അഭിനന്ദിക്കാൻ ഓടിയെത്തിയപ്പോൾ കൈകൾ മുകളിലേക്കുയർ നിർവികാരനായി ആ ഇരുപത്തിയഞ്ചുകാരൻ നിന്നു. പിന്നെ കൈകൊണ്ട് മുഖം പൊത്തി അയാൾ തിരിച്ചു നടന്നു. കാരണം എംബോളോയുടെ ഗോൾ ആയാളുടെ ജന്മനാടിനെതിരെയായിരുന്നു.
1997 ഫെബ്രുവരി 14ന് കാമറൂണിന്റെ തലസ്ഥാനമായ യോൺണ്ടെയിലാണ് എംബോളോ ജനിച്ചത്. കാമറൂൺ പൗരന്മാരായിരുന്നു മാതാപിതാക്കൾ. എംബോളയുടെ ചെറുപ്രായത്തിലേ മാതാപിതാക്കൾ പിരിഞ്ഞു. തുടർന്ന് എംബോളോ അമ്മയോടൊപ്പം ഫ്രാൻസിലേക്ക് പോന്നു. അവിടെ വച്ച് എംബോളോയുടെ അമ്മ ഒരു സ്വിറ്റസർലൻഡുകാരനുമായി പ്രണയത്തിലായി. പിന്നീട് എംബോളോ അമ്മയോടൊപ്പം സ്വിറ്റ്‌സർലൻഡിലേക്ക് പോവുകയായിരുന്നു. 12-ാം വയസിൽ സ്വിസ് പൗരത്വം ലഭിച്ച എംബോളോ ബാസൽ ക്ലബിലൂടെയാണ് പ്രൊഫഷണൽ ഫുട്ബാളിലേക്ക് എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |