ന്യൂഡൽഹി: ഉത്തർപ്രദേശിലെ മെയിൻപുരി ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി ഡിംപിൾ യാദവിന് മികച്ച ലീഡ്. 4,68,810 വോട്ടുകൾ നേടിയാണ് ബിജെപിയുടെ രഘുരാജ് സിംഗ് ശാക്യയെ പിന്നിലാക്കിയത്. ഡിംപിൾ യാദവ് 2,31,955 വോട്ടിനാണ് ലീഡ് ചെയ്യുന്നത്.
സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ മരണത്തെ തുടന്നാണ് മെയിൻപുരിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന്റെ ഭാര്യയും മുലായം സിംഗിന്റെ മരുമകളുമാണ് മത്സരിക്കുന്ന ഡിംപിൾ യാദവ്.
വോട്ടെണ്ണൽ തുടങ്ങി രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ ബിജെപി സ്ഥാനാർത്ഥി രഘുരാജ് സിംഗ് ശാക്യ 34472 വോട്ടിന് പിന്നിലായി. ബഹുജൻ സമാജ് പാർട്ടിയും കോൺഗ്രസും തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല.
ഡിംപിൾ യാദവിന്റെ ഭർത്താവും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ തങ്ങളുടെ കോട്ടയായ ഉത്തർപ്രദേശിലെ മെയിൻപുരിൽ പ്രചാരണത്തിന് നേതൃത്വം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |