കോട്ടയം. പ്രത്യാശയുടെ സന്ദേശം പകരുന്ന ക്രിസ്മസിന് മധുരം പകരാൻ കേക്ക് വിപണി സജീവമായി. ക്രിസ്മസ് കാലത്ത് ആളുകൾ സ്‌നേഹം പങ്കുവയ്ക്കുന്നത് കേക്കുകൾ കൈമാറിയാണ്. ബോർമകളെല്ലാം കേക്ക് ഉണ്ടാക്കുന്ന തിരക്കിലാണ്. പ്രത്യേക കേക്ക് സ്റ്റാളുകളും ഒരുങ്ങി. ഐസിംഗ് കേക്ക്, കോഫീ ക്രഞ്ച് കേക്ക്, ചോക്ലേറ്റ്, ക്രീം, ചെറി, കാരമൽ, ബനാന, ജോർജിയൻ, എഗ്ലെസ്, മാർബിൾ, ഫാൻസി ബട്ടർ , കാരറ്റ്, ഡേറ്റ്, റിച്ച് ഫ്രൂട്ട്, പ്ലേയ്ൻ ഡെക്ക് തുടങ്ങി വിവിധതരത്തിലുള്ള കേക്കുകൾ വിപണിയിലുണ്ട്. എങ്കിലും ക്രിസ്മസ് കേക്കെന്നാൽ പ്ലം കേക്കാണ്. ഉണക്കമുന്തിരിയും കശുവണ്ടിയും നാളുകൾക്ക് മുമ്പേ പഴച്ചാറുകളിൽ മുക്കിയിട്ട് ഉണ്ടാക്കുന്ന പ്ലം കേക്കിന് ആരാധകർ ഏറെയാണ്.
പ്ലം കേക്കിൽ ഉപയോഗിക്കുന്ന ഡ്രൈ ഫ്രൂട്ട്‌സ് ഒരു മാസത്തോളം റമ്മിൽ മുക്കിവയ്ക്കും. നോൺ ആൽക്കഹോളിക്ക് പ്ലം കേക്കുകളിൽ റമ്മിന് പകരം ഓറഞ്ച് ജ്യൂസ്, വൈൻ എന്നിവയാണ് ഉപയോഗിക്കുക. മൈദയും മുട്ടയും പഞ്ചാസാരയും ഉപയോഗിച്ച് ഉണ്ടാക്കുന്ന കേക്കിംഗ് മിശ്രിതത്തിലേക്ക് ഡ്രൈഫ്രൂട്ട്‌സ് ചേർത്ത് ബേക്കുചെയ്യുമ്പോൾ പ്ലം കേക്ക് റെഡി. പ്ലം കേക്കിന്റെ തനതായ രുചിക്കും മണത്തിനും പരമ്പരാഗത ചിരട്ടകത്തിച്ചുള്ള ഓവൻ ഉപയോഗിക്കാറുണ്ട്. പ്ലം കേക്കുകളിൽ റിച്ച് ഫ്രൂട്ട്, കാരറ്റ്, ഡേറ്റ്‌സ് തുടങ്ങിയവയ്ക്കാണ് ആവശ്യക്കാർ ഏറെ. ഐസിംഗ് ചെയ്ത പ്ലം കേക്കുകൾക്കും ഓഡർ ലഭിക്കാറുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
വില 3000 വരെ.
പ്ലം കേക്കുകളുടെ 30ഓളം വെറൈറ്റി ലഭ്യമാണ്. കിലോയ്ക്ക് 480 മുതലാണ് വില. റം ചേർത്ത് നിർമിക്കുന്നതിന് 1200 രൂപയും വൈനിൽ ഉണ്ടാക്കുന്ന പ്രീമിയം പ്ലം കേക്കിന് 3000 രൂപയും വരും.
വിലയിങ്ങനെ.
ടീ കേക്ക് 450.
കാരറ്റ് ഡേറ്റ് 500.
മോക്ക 750.
ചെറി 500.
റിബൺ 550.
റിച്ച് ഫ്രൂട്ട് 600.
കാരമൽ 550.
കോഫി ക്രഞ്ച് 700.
ഫാൻസി ബട്ടർ ഐസിംഗ് 800.
ചോക്ലേറ്റ് ഐസിംഗ് 600.
ചോക്ലേറ്റ് ബട്ടർ 650.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |