തൃശൂർ: മോഷണം പോയ മൊബൈൽ ഫോൺ മോഷ്ടാവിന്റെ ഭാര്യയിൽ നിന്നും പിടികൂടിയിട്ടും മോഷ്ടാവിനെ കണ്ടെത്താതെ കുന്നംകുളം പൊലീസ് രണ്ട് മോഷണക്കേസുകൾ അവസാനിപ്പിച്ചെന്ന പരാതി പുനരന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. പരാതിയുമായി നിരവധി അധികാരകേന്ദ്രങ്ങളിൽ കഴിഞ്ഞ 12 വർഷമായി ഇറങ്ങിക്കയറുന്ന പരാതിക്കാരന്റെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടതായും കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. കുന്നംകുളം കക്കാട് സ്വദേശി എം.ജി.സുബ്രഹ്മണ്യന്റെ പരാതിയിലാണ് നടപടി. 2010 ലാണ് പരാതിക്കാരന്റെ വീട്ടിൽ ആദ്യത്തെ മോഷണം നടന്നത്. 2013 ലാണ് ഇതിൽ കുന്നംകുളം പൊലീസ് കേസെടുത്തത്. നിരവധി ഉദ്യോഗസ്ഥർ അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പരാതി അന്വേഷിച്ച കമ്മിഷന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ടിൽ അറിയിച്ചു. പരാതിക്കാരന്റെ വീട്ടിൽ നടന്ന മോഷണങ്ങളിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ കാഞ്ഞിരപ്പള്ളി ഷാജഹാന്റെ ഭാര്യയുടെ കൈയിൽ നിന്നും പൊലീസ് കണ്ടെടുത്തെങ്കിലും ആരെയും പിടികൂടിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |