കരുനാഗപ്പള്ളി : അരനൂറ്റാണ്ട് പിന്നിടുന്ന പണിക്കർകടവ് പാലത്തിന് ബലക്ഷയം സംഭവിച്ച സാഹചര്യത്തിൽ അമിത ഭാരം കയറ്റിക്കൊണ്ട് പോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് പണിക്കർ കടവ് പാലം സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പാലത്തിൽ കൂടികടന്ന് പോകുന്ന ട്രക്കുകളുടെ ഭാരം 9 ടണ്ണായി നിജപ്പെടുത്താൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. 25 ടണ്ണിലധികം ഭാരംവഹിച്ചു കൊണ്ടുള്ള നൂറിലധികം ട്രക്കുകളാണ് ദിനംപ്രതി പാലത്തിൽ കൂടി കരിമണലുമായി കടന്നുപോകുന്നത്. സാമുഹ്യ വിരുദ്ധർ എടുത്തു മാറ്റിയ നിയന്ത്രണ ബോർഡ് പാലത്തിൽ പുനസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംരക്ഷണ സമിതി ചെയർമാൻ ബിനു സി.ഇടയില വിട്ടിൽ അദ്ധ്യക്ഷനായി. ആലപ്പാട് ഗ്രാമപഞ്ചായത്ത് മെമ്പർ ഹജിത, നഗരസഭാ കൗൺസിലർമാരായ സഫിയത്ത് ബീവി, സിംലാൽ സമിതി ഭാരവാഹികളായ സുരേഷ് വടക്കയ്യത്ത്, ഷൈൻ കുമ്പളശ്ശേരി, ഗഫൂർ മുനമ്പത്ത്, അഷറഫ് പാവശ്ശേരിൽ, ലിലാ കൃഷ്ണൻ, സതീശൻ കുഞ്ഞുമോൻ, കെ.ജി.ശിവനന്ദൻ, മുരളി, പി.വി.ബാബു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |