തൃശൂർ: വാക്കും പ്രവൃത്തിയും യാതൊരു ബന്ധവുമില്ലാത്ത കാലത്ത് അഴീക്കോട് മാഷ് കേരളസമൂഹത്തിനു മുന്നിൽ തെളിച്ചമുള്ള വഴിവിളക്കായെന്ന് മുൻമന്ത്രി വി.എസ്. സുനിൽകുമാർ. അയനം സാംസ്‌കാരിക വേദി സംഘടിപ്പിച്ച സുകുമാർ അഴീക്കോട് സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴീക്കോടിന്റെ വാക്ക് സമൂഹത്തിന്റെ വാക്കായാണ് കേരളീയ പൊതുസമൂഹം കണ്ടിരുന്നത്. എല്ലാത്തരം അധികാര കേന്ദ്രീകരണങ്ങൾക്കുമെതിരെ നിർഭയമായി പോരടിച്ചിരുന്ന അദ്ദേഹത്തിന്റെ അഭാവമാണ് ഇന്ന് നാം നേരിടുന്ന പ്രധാന പ്രതിസന്ധിയെന്നും വി.എസ്. സുനിൽകുമാർ അഭിപ്രായപ്പെട്ടു. അയനം ഡോ.സുകുമാർ അഴീക്കോട് ഇടത്തിൽ നടന്ന ചടങ്ങിൽ അയനം ചെയർമാൻ വിജേഷ് എടക്കുന്നി അദ്ധ്യക്ഷനായി.
എം. ഹരിദാസ്, ഷീബ അമീർ, എം.എൻ. വിനയകുമാർ, എൻ. ശ്രീകുമാർ, എം.വി. വിനീത, സി.എ. കൃഷ്ണൻ, ജോയ് എം. മണ്ണൂർ, സെബാസ്റ്റ്യൻ ജോസഫ്, എ. സേതുമാധവൻ, ജോൺ ഡാനിയേൽ, സുനിൽ ലാലൂർ, യു.എസ്. ശ്രീശോഭ്, എം.ആർ. മൗനീഷ്, ടി.എം. അനിൽകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |