കൊല്ലം: സർക്കാരിന്റെ വരുമാനവർദ്ധനയ്ക്ക് വേണ്ടി നിരുപാധികം തൊഴിലെടുക്കുന്ന ലോട്ടറി തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് സി.ആർ.മഹേഷ് എം.എൽ.എ അഭിപ്രായപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ ലോട്ടറി ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാരിന്റെ ടി.സി.എസ് നികുതി കുടിശ്ശിക ലോട്ടറി ഏജന്റുമാർ അടയ്ക്കണമെന്ന വകുപ്പിന്റെ ഉത്തരവ് പിൻവലിക്കണമെന്നും തുക ലോട്ടറി ക്ഷേമനിധി ബോർഡ് അടക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ധർണ്ണ. 50 രൂപയായി വർദ്ധിപ്പിച്ച ഫിഫ‌്റ്റി
ഫിഫ‌്റ്റി ലോട്ടറി പിൻവലിക്കുക, എഴുത്തു ലോട്ടറി, സെറ്റ് വില്പന എന്നിവക്കെതിരെ കർശന നടപടിസ്വീകരിക്കുക, സമ്മാനഘടന പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
യൂണിയൻ ജില്ലാപ്രസിഡന്റ് ഒ.ബി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് വടക്കേവിള ശശി, സംസ്ഥാന ഭാരവാഹികളായ പള്ളിമുക്ക് താജുദ്ദീൻ, വിളയത്ത് രാധാകൃഷ്ണൻ, എസ്.സലാഹുദ്ദീൻ, ആദിനാട് പി.എസ്.രാജു, തൊളിക്കൽ സുനിൽ, അഡ്വ. ഫിലിപ്പ്, അബ്ദുൽ കരീം പത്തനാപുരം, കെ.ജി.വാസുദേവൻ നായർ, മണിയാർ ബാബു, എസ്.ശിഹാബുദ്ദീൻ, മുനീർ ബാനു, കുണ്ടറ സുബ്രഹ്മണ്യം, തറയിൽ തങ്കപ്പൻ, രാധാകൃഷ്ണൻ ചാത്തന്നൂർ, വിശാഖ് ഇളമ്പൽ, പ്രാക്കുളം അനിൽകുമാർ, ഷാജി ആനക്കോട്ടൂർ, ആനന്ദൻ പിള്ള, വിനോദ് പേരയം, റീന സജി, റെജീന കുളത്തൂപ്പുഴ, തങ്കമണി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |