കായംകുളം : സ്ത്രീധനത്തിന്റെ പേരിലുള്ള മർദ്ദനം സഹിക്കാനാകാതെ സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ഭാര്യ പൊലീസ് സ്റ്റേഷനിൽ അഭയം തേടി. സി.പി.ഐ കായംകുളം ചിറക്കടവം ലോക്കൽ സെക്രട്ടറി ചിറക്കടവം പുത്തൻവീട്ടിൽ ഷമീർ റോഷന്റെ ഭാര്യ ഇഹ്സാനയാണ് (24) കായംകുളം പൊലീസ് സ്റ്റേഷനിൽ അഭയം തേടിയത്. യുവതിയെ പൊലീസ് കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷമീർ റോഷനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തു. ഇയാൾ ഒളിവിലാണ്. ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് ക്രൂരമായി മർദിച്ചെന്നാണ് ഇഹ്സാനയുടെ പരാതി .മൂന്നു വർഷം മുമ്പായിരുന്നു ഷമീർ റോഷനുമായി ഇഹ്സാനയുടെ വിവാഹം. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് റോഷൻ പതിവായി മർദിച്ചിരുന്നതായി പരാതിയിൽ പറയുന്നു .കഴിഞ്ഞ ദിവസവും സ്ത്രീധനത്തെച്ചൊല്ലി വഴക്കുണ്ടായതിനെ തുടർന്ന് ക്രൂരമായി മർദ്ദിച്ചു. തുടർന്നാണ് പൊലീസ് സ്റ്റേഷനിലേക്ക് ഇഹ്സാന എത്തിയത്. ഇഹ്സാനയുടെ ശരീരത്തിൽ ബെൽറ്റിന് അടിച്ച പാടുണ്ട്. ഭർത്താവും ഭർതൃമാതാവും സഹോദരിയും ചേർന്നാണ് മർദിച്ചതെന്ന് ഇഹ്സാന പൊലീസിൽ മൊഴി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |