രാമേശ്വരം: അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അഗ്നിതീർത്ഥം കടലിൽ പുണ്യ സ്നാനം ചെയ്ത് രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമേശ്വരത്തെ രാമനാഥ സ്വാമി ക്ഷേത്രത്തിൽ രുദ്രാക്ഷമാല ധരിച്ചെത്തിയ മോദി പ്രാർത്ഥനകൾക്ക് ശേഷമാണ് മടങ്ങിയത്. ഇതിന്റെ വീഡിയോ ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ശ്രീകോവിലിൽ നടന്ന ഭജനയിലും മോദി പങ്കെടുത്തെന്നാണ് റിപ്പോർട്ട്. ഹെലികോപ്റ്ററിലാണ് മോദി ഇവിടെയെത്തിയത്.
തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രത്തിനും രാമനും തമ്മിൽ ബന്ധമുണ്ടെന്നാണ് വിശ്വാസം. കാരണം ഇവിടെയുള്ള ശിവലിംഗം ശ്രീരാമനാണ് പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കുന്നു.
#WATCH | Prime Minister Narendra Modi offers prayers at Sri Arulmigu Ramanathaswamy Temple in Rameswaram, Tamil Nadu. The Prime Minister also took a holy dip into the sea here. pic.twitter.com/v7BCSxdnSk
— ANI (@ANI) January 20, 2024
അതേസമയം, പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് സംഘപരിവാർ സംഘടനകൾ വീടുകളിൽ ജയ് ശ്രീറാം പതാകകൾ വിതരണം ചെയ്യുന്നുണ്ട്. കൂടാതെ രാമക്ഷേത്രത്തിന്റേതടക്കം ചിത്രങ്ങൾ ഉൾപ്പെടുത്തിയ ആറു തരം സ്റ്റാമ്പുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. സൂര്യൻ, സരയൂ നദി, ഗണപതി, ഹനുമാൻ, ജടായു, ക്ഷേത്രത്തിലെ വിവിധ ശില്പങ്ങൾ തുടങ്ങിയവയുടെ ചിത്രങ്ങളും സ്റ്റാമ്പിലുണ്ട്.അന്താരാഷ്ട്ര തലത്തിൽ രാമനുമായി ബന്ധപ്പെട്ട സ്റ്റാമ്പുകളുടെ ശേഖരമടങ്ങിയ പുസ്തകവും മോദി പുറത്തിറക്കി. അനേകം തലമുറകളെ പ്രാണപ്രതിഷ്ഠയെ കുറിച്ച് ഓർമ്മിപ്പിക്കാൻ സ്റ്റാമ്പുകൾ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു.
പ്രതിഷ്ഠാദിനമായ 22ന് രാവിലെ പ്രധാനമന്ത്രി സരയൂ നദിയിൽ സ്നാനം ചെയ്യും. രാംപഥിലൂടെയും ഭക്തിപതിലൂടെയും രാമജന്മഭൂമിയിലേക്ക് നടക്കും. രണ്ട് കിലോമീറ്ററോളം മോദി കാൽനടയായി പോകും. തുടർന്ന് ഹനുമാൻ ഗഢി ക്ഷേത്രത്തിൽ ദർശനം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |