ലക്‌നൗ: കുടുംബത്തിലെ അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. അമ്മയെ വെടിവച്ചും ഭാര്യയെ തലയ്ക്കടിച്ചും മൂന്ന് മക്കളെ ടെറസിൽ നിന്ന് എറിഞ്ഞും കൊല്ലുകയായിരുന്നു. ഉത്തർപ്രദേശ് സീതാപൂരിലെ പാലാപൂർ ഗ്രാമത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 45കാരനായ അനുരാഗ് സിംഗ് എന്നയാണ് ക്രൂരകൊലപാതകം നടത്തി ആത്മഹത്യ ചെയ്തത്.
അമ്മ സാവിത്രിയെ (65) വെടിവച്ചു കൊന്നശേഷം ഭാര്യ പ്രിയങ്കയെ(40) ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മക്കളായ അശ്വിനി(12),
അർണ(9), അദ്വിക് ( 6) എന്നിവരെയാണ് എറിഞ്ഞുകൊന്നത്. പിന്നീട് ഇയാൾ സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. പ്രദേശവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്.
പൊലീസ് എത്തി എല്ലാവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പ്രതി ലഹരിക്ക് അടിമയും മാനസിക വിഭ്രാന്തിയുള്ളയാളുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.ഇയാളെ ഡീ അഡിക്ഷൻ സെന്ററിൽ അയക്കണമെന്ന് ആവശ്യപ്പെട്ട് ഇടയ്ക്കിടെ വീട്ടിൽ വഴക്കുണ്ടായിരുന്നു.ഇന്നലെ രാവിലെ മദ്യപിച്ചെത്തിയ അനുരാഗ് വീട്ടുകാരുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ ഡീ അഡിക്ഷൻ സെന്ററിൽ പോകുന്ന കാര്യം വീട്ടുകാർ ആവർത്തിച്ചു.
അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |