ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം മകനെപ്പോലെയാണെന്നും ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ ഇടം നേടിയതിൽ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും ഷഹീൻബാഗ് ദാദി ബിൽക്കിസ് ബാനോ.
'ഈ രീതിയിൽ ഞാൻ ആദരിക്കപ്പെടുന്നതിൽ സന്തോഷമുണ്ട്. ഇതൊന്നും ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഖുർആൻ മാത്രമേ ഞാൻ വായിച്ചിട്ടുള്ളൂ. സ്കൂളിൽ പോയിട്ടില്ല. പക്ഷെ ഇന്നെനിക്ക് ഏറെ സന്തോഷം തോന്നുന്നു. ഇതേ പട്ടികയിൽ സ്ഥാനം നേടിയ പ്രധാനമന്ത്രി മോദിയേയും ഞാൻ അഭിനന്ദിക്കുന്നു. അദ്ദേഹവും എന്റെ മകനാണ്. ഞാൻ ജന്മം നൽകിയില്ലെങ്കിലും എന്റെ സഹോദരിയാണ് ജന്മം നൽകിയത്. മോദിയുടെ ദീർഘായുസിനും സന്തോഷത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കും- "
ബിൽക്കിസ് പറഞ്ഞു.
82കാരിയായ ബിൽക്കിസ് ദേശീയ പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ സ്ത്രീകളുടെ നേതൃത്വത്തിൽ നടത്തിയ ഷഹീൻബാഗ് സമരത്തിലൂടെയാണ് പ്രശസ്തയാകുന്നത്. പിന്നീട് ഇവർ ഷഹീൻബാഗ് ദാദി എന്നാണ് അറിയപ്പെട്ടത്.