തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,115 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്സിനേഷന് നൽകിയതായി ആരോഗ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് 121 കേന്ദ്രങ്ങളിലാണ് വാക്സിനേഷന് നടന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (34) വാക്സിനേഷന് കേന്ദ്രങ്ങളുണ്ടായിരുന്നത്.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (2421) വാക്സിന് സ്വീകരിച്ചത്. ആലപ്പുഴ 194, എറണാകുളം 1958, ഇടുക്കി 655, കണ്ണൂര്‍ 313, കൊല്ലം 423, കോട്ടയം 250, കോഴിക്കോട് 640, മലപ്പുറം 354, പാലക്കാട് 1280, പത്തനംതിട്ട 1207, തിരുവനന്തപുരം 2421, തൃശൂര്‍ 1420 എന്നിങ്ങനെയാണ് ഇന്ന് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ സംസ്ഥാനത്ത് വാക്സിൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം 83,645 ആയി.
സംസ്ഥാനത്താകെ ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് മുന്നണി പോരാളികളും ഉള്‍പ്പെടെ 5,10,502 പേരാണ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,93,798 പേരും സ്വകാര്യ മേഖലയിലെ 2,14,925 പേരും ഉള്‍പ്പെടെ 4,08,723 ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്ട്രേഷൻ നടത്തിയത്.. ഇതുകൂടാതെ 4764 കേന്ദ്ര ആരോഗ്യ പ്രവര്‍ത്തകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കൊവിഡ് മുന്നണി പോരാളികളുടെ രജിസ്ട്രേഷനാണ് നടക്കുന്നത്. 75,597 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും, 6,600 മുന്‍സിപ്പല്‍ വര്‍ക്കര്‍മാരും, 14,818 റവന്യൂ വകുപ്പ് ജീവനക്കാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.