കാസർകോട്: വിവാഹിതയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സി.പി. അബ്ദുൽ ലത്തീഫാ(34)ണ് അറസ്റ്റിലായത്. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയാണ് പരാതി നൽകിയത്. നാല് കുട്ടികളുടെ മാതാവായ ഇവരുടെ കുളിക്കുന്ന ദൃശ്യങ്ങൾ അബ്ദുൽ ലത്തീഫ് ഒളികാമറയിൽ പകർത്തുകയും പിന്നീട് ഇതു കാട്ടി പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. പീഡനത്തെ തുടർന്ന് യുവതി ഗർഭിണിയാവുകയും ആൺകുട്ടിക്ക് ജന്മം നൽകിയതായും പരാതിയിലുണ്ട്. യുവതി പരാതി നൽകിയതോടെ യുവാവ് ഒളിവിൽ പോവുകയായിരുന്നു. കർണാടകയിൽ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഷിമോഗയുടെ സമീപമുള്ള തീർഥഹള്ളിയിൽ വച്ചാണ് പ്രതി പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |