പാലക്കാട്: ജില്ലയിൽ നെല്ല് സംഭരണം വൈകിപ്പിക്കുന്നതായി ദേശീയ കർഷക സമാജം ജില്ലാ എക്സിക്യൂട്ടീവ് യോഗം കുറ്റപ്പെടുത്തി. കർഷകരിൽ നിന്ന് നെല്ലെടുക്കുന്ന റിപ്പോർട്ട് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സിവിൽ സപ്ലൈസിന് നൽകുന്നില്ല. ഓരോ പഞ്ചായത്ത് പ്രദേശത്തും 50 ശതമാനം കൊയ്ത്ത് കഴിഞ്ഞെങ്കിൽ മാത്രമാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകുന്നുള്ളൂ. ഇത് കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ജില്ലയിലെ കൊയ്ത്ത് കഴിഞ്ഞ പ്രദേശങ്ങളിലെ കണക്കുകൾ എത്രയും വേഗം കോർപ്പറേഷന് നൽകണമെന്നും, സംഭരണം വേഗത്തിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് വി.വിജയരാഘവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുതലാംതോട് മണി, ദേവൻ ചെറാപ്പൊറ്റ, സി.എസ്.ഭഗവൽദാസ്, എസ്.സുഗതൻ, കെ.ചാമിമല, എം.അച്യുതൻ, കെ.മാണിക്യൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |