കോട്ടയം : ഓർത്തഡോക്‌സ് സഭയുടെ 1934 ലെ ഭരണഘടനയ്ക്ക് വിധേയമായി വിശ്വാസികൾ ഇടവക പളളിയോടും സഭയോടും ചേർന്ന് നിൽക്കണമെന്നുളള ഹൈക്കോടതി പരാമർശം സ്വാഗതാർഹമാണെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പറഞ്ഞു. സുപ്രീംകോടതിയുടെ അന്തിമ വിധിയോടെ മലങ്കര സഭ ഒന്നായി തീർന്നിരിക്കുകയാണ്. സഭാ ഭരണഘടന അനുസരിച്ച് വിശ്വാസികൾ അവരവരുടെ ഇടവക പള്ളികളിൽ തുടരണം എന്നതാണ് സഭയുടെ ആഗ്രഹവും. എന്നാൽ സഭാ ഭരണഘടന അംഗീകരിക്കുന്നതിന്റെ മറവിൽ ഇടവകകളിൽ നിയമാനുസൃത വികാരിയെ തടയുകയും ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്ന ചില വ്യക്തികളുടെ ഗൂഢശ്രമങ്ങളെയാണ് എതിർക്കുന്നത്. ഇത് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |