കോട്ടയം: മീനച്ചിലാറ്റിലെ വെള്ളത്തിൽ വൻ തോതിൽ മനുഷ്യ വിസർജ്യം കണ്ടെത്തിയ സംഭവത്തിൽ നിർണായക നടപടിയുമായി ജലവിഭവ വകുപ്പ് . സർക്കാർ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തുമെന്ന് വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വിവിധ സർക്കാർ വകുപ്പുകളെ ബന്ധിപ്പിച്ച് പഠനം നടത്താണ് തീരുമാനം. വൈകാതെ ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തും.
അൻപതിലധികം കുടിവെള്ള പദ്ധതികൾക്കാണ് മീനച്ചിലാറ്റിൽ നിന്ന് ജലം ശേഖരിക്കുന്നത്. നദിയിലെ 10 ഇടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ കണ്ടെത്തലുകളുള്ളത്. എന്നാൽ കുടിവെള്ള പദ്ധതികൾക്കുള്ള വെള്ളമെല്ലാം ശുദ്ധീകരിക്കുന്നുണ്ടെന്നാണ് മന്ത്രിയുടെ മറുപടി. ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കോളജിക്കൽ സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ജലത്തിൽ ഫീക്കൽ കോളിഫോം ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയത്. പാലാ, ഈരാറ്റുപേട്ട, കോട്ടയം നഗരങ്ങളോട് ചേർന്ന ഭാഗങ്ങളിൽ വെള്ളം ഉപയോഗിക്കാൻ കൊള്ളില്ലെന്നും കണ്ടെത്തി. ഫീക്കൽ കോളിഫോം ബാക്ടീരിയയ്ക്ക് പുറമെ, തീവ്ര അമ്ല സാന്നിദ്ധ്യവും ലോക്ക് ഡൗണിന് ശേഷം മീനച്ചിലാറ്റിൽ കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |