SignIn
Kerala Kaumudi Online
Thursday, 19 September 2024 9.25 PM IST

ജില്ലയിൽ 18.02 കോടിയുടെ കൃഷിനാശം

Increase Font Size Decrease Font Size Print Page
agri

കോട്ടയം: ജില്ലയിൽ മൂന്നു ദിവസങ്ങളിലുണ്ടായ മഴക്കെടുതിയിൽ കാർഷിക മേഖലയിൽ 18.02 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീന ജോർജ് അറിയിച്ചു. വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെയുള്ള പ്രാഥമിക കണക്കാണിത്. ഈരാറ്റുപേട്ട, കടുത്തുരുത്തി, പാലാ, പാമ്പാടി, വൈക്കം, വാഴൂർ ബ്ലോക്കുകളിലായി 1118.75 ഹെക്ടറിൽ കൃഷി നശിച്ചു.
ഏറ്റവും കൂടുതൽ നാശം വൈക്കം ബ്ലോക്കിലാണ്. 2800 കർഷകരുടെ 1054.66 ഹെക്ടറിലെ വിളകളാണ് ഇവിടെ നശിച്ചത്. പാമ്പാടിയിൽ 22.80, ഈരാറ്റുപേട്ടയിൽ 21.24, വാഴൂരിൽ 17.60 പാലായിൽ 1.45, കടുത്തുരുത്തിയിൽ ഒരു ഹെക്ടർ എന്നിങ്ങനെയാണ് മറ്റ് ബ്ളോക്കുതല കണക്ക്.


 നാശം സംഭവിച്ച വിളകൾ (ഹെക്ടർ കണക്ക്)
നെല്ല് - 1070.8, ഏലം-100 , കപ്പ - 12 , പച്ചക്കറി- 5.340 , പൈനാപ്പിൾ- 0.04, ഇവയ്ക്കു പുറമേ തെങ്ങ് (124 എണ്ണം), വാഴ ( 17412) , റബർ മരങ്ങൾ (976) , കവുങ്ങ് ( 30 ) , കൊക്കോച്ചെടി (45) , കാപ്പിച്ചെടി ( 450), കുരുമുളക് (530) , ജാതി (144) , ഗ്രാംമ്പൂ (60) എന്നിവയ്ക്കും നാശം സംഭവിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, AGRI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.