പാലക്കാട്: രണ്ടാഴ്ചയായി തോരാതെ പെയ്ത മഴയിൽ സംസ്ഥാനത്ത് ലഭിച്ചത് 142 ശതമാനം അധികമഴ. ഒക്ടോബർ ഒന്നു മുതൽ 18 വരെയുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് 183.5 മില്ലീമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, 444.9 മില്ലീമീറ്റർ മഴ ഈ കാലയളവിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ഈ കാലയളവിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലാണ്. 168.9 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത് രേഖപ്പെടുത്തിയത് 546.3 മില്ലീമീറ്റർ മഴ. 223 ശതമാനം അധികമഴയാണ് ഇവിടെ ലഭിച്ചത്. ലഭിക്കേണ്ട മഴയേക്കാൾ അധികമാണ് 18 ദിവസത്തിനിടെ എല്ലാ ജില്ലകളിലും ലഭിച്ചിട്ടുള്ളത്.
.തിരുവനന്തപുരം- 352.2- 164.3- 114
.കൊല്ലം- 489.9- 214.5- 128
.പത്തനംതിട്ട- 620.1- 203.1- 205
.ആലപ്പുഴ- 337.4- 203.6- 66
.കോട്ടയം- 448.5- 188.2- 138
.ഇടുക്കി- 504.1- 234.3- 115
.എറണാകുളം- 434.3- 186.4- 133
.തൃശൂർ- 417- 212.3- 96
.പാലക്കാട്- 399.9- 143.3- 179
.മലപ്പുറം- 433.6- 196.2- 121
.കോഴിക്കോട്- 546.3- 168.9- 223
.വയനാട്- 257.3- 122.2- 111
.കണ്ണൂർ- 466.7- 153.2- 205
.കാസർകോട്- 425.3- 152.1- 180
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |