മുണ്ടക്കയം: നാടിനെ പുനര്‍ നിര്‍മ്മിക്കാന്‍, ഫയര്‍ഫോഴ്‌സ് അടക്കമുളള സേനകള്‍ നടത്തുന്ന ശ്രമത്തിന് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് കേരള ഫയര്‍ഫോഴ്‌സ് മേധാവി ബി.സന്ധ്യ അഭ്യര്‍ത്ഥിച്ചു. ഒഴുക്കില്‍ നഷ്ടപെട്ടു പോയ കൊക്കയാര്‍ സ്വദേശിനി ആന്‍സിക്കുവേണ്ടി കഠിന ശ്രമമാണ് തങ്ങള്‍ നടത്തുന്നത്. ആറ്റിലെ വിവിധ സ്ഥലങ്ങളില്‍ തങ്ങി കിടക്കാന്‍ സാദ്ധ്യത ഏറെയാണ്. ഇതിനായി നാട്ടുകാരുടെ സഹായം ലഭിച്ചേപറ്റു. വരുംദിവസങ്ങളില്‍ കനത്ത മഴയുണ്ടാവുമെന്ന മുന്നറിയിപ്പ് നിസ്സാരവത്കരിക്കരുത്. അപകട സാദ്ധ്യതയുളള മേഖലയില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞുപോയെ പറ്റൂ.. അസാധാരണമായ ശബ്ദം, ചെളിയുണ്ടാവല്‍, തുടര്‍ച്ചയായുളള മഴ, വെളളപ്പൊക്കം എന്നിവ ഉണ്ടായാല്‍ അപകട സാദ്ധ്യതയെന്നുമനസ്സിലാക്കി സുരക്ഷിത സ്ഥാത്തേക്കു മാറി താമസിക്കണം. അപകടമുണ്ടായാല്‍ രക്ഷാ പ്രവര്‍ത്തനം നടത്താനുമുളള എല്ലാ സജ്ജീകരണങ്ങളും ഫയര്‍ഫോഴ്‌സിനുണ്ട്. സേവനം ആവശ്യമായി വന്നാല്‍ 101 ല്‍ വിളിച്ചു കാര്യങ്ങള്‍ അറിയിക്കാന്‍ മടി കാട്ടരുതെന്നും അവര്‍ പറഞ്ഞു. രാവിലെ മുണ്ടക്കയത്ത് എത്തിയ അവര്‍ മാക്കൊച്ചി, പ്ലാപ്പളളി, കാവാലി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |