കൊച്ചി: പെൺകുട്ടി പീഡിപ്പിക്കപ്പെട്ട കേസിൽ സഹോദരങ്ങളെ പ്രതിയാക്കാതിരിക്കാൻ മാതാപിതാക്കളോട് അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ ആരോപണ വിധേയനായ എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ. വിനോദ് കൃഷ്ണയ്ക്ക് സസ്പെൻഷൻ. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി വിനോദ് കൃഷ്ണയെ വെള്ളിയാഴ്ച ജില്ലാ സായുധ ക്യാമ്പിലേക്ക് സ്ഥലംമാറ്റിയിരുന്നു. പിന്നാലെയാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി. പെൺകുട്ടിയെ പ്രതിയെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ എ.എസ്.ഐ നിർബന്ധിച്ചതായും മാതാപിതാക്കൾ ആരോപിച്ചിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ശിക്ഷാ നടപടികളുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |