കൊച്ചി: കോതമംഗലത്തെ ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസയെ വെടിവച്ചു കൊന്നശേഷം യുവാവ് ആത്മഹത്യ ചെയ്ത കേസിലെ രണ്ടാം പ്രതി കണ്ണൂർ സ്വദേശി ആദിത്യൻ പ്രദീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ. കഴിഞ്ഞ ജൂലായ് 30 നാണ് നെല്ലിക്കുഴിയിലെ ഇന്ദിരാ ഗാന്ധി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിനിയായ മാനസയെ പ്രണയ നൈരാശ്യത്തെത്തുടർന്ന് കണ്ണൂർ സ്വദേശി രഖിൽ വെടിവച്ചു കൊന്നത്. തോക്ക് രഖിൽ വാങ്ങിയത് ബീഹാറിൽ നിന്നാണ്. ഇതു വാങ്ങാൻ രഖിലിനൊപ്പം ഇയാളുടെ സുഹൃത്തായ ആദിത്യനും പോയിരുന്നു. മാനസയെ കൊലപ്പെടുത്താൻ രഖിലിന് പദ്ധതിയുണ്ടെന്ന് അറിഞ്ഞിട്ടും ഇക്കാര്യം അധികൃതരിൽ നിന്ന് മറച്ചുവച്ചെന്നതാണ് ആദിത്യനെതിരായ കുറ്റം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |