അമ്പലപ്പുഴ: മത്സ്യത്തൊഴിലാളിയും രാഷ്ട്രീയ പ്രവർത്തകനുമായ സജീവന്റെ തിരോധാനത്തിലെ ദുരൂഹത അവസാനിപ്പിച്ച് നിജസ്ഥിതി ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ പൊലീസും ജില്ലാ ഭരണകൂടവും അടിയന്തര ഇടപെടൽ നടത്തണമെന്ന് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ കൂടിയ മണ്ഡലം പ്രസിഡന്റുമാരുടെയും ബ്ലോക്ക് ഭാരവാഹികളുടെയും യോഗം ആവശ്യപ്പെട്ടു.
മത്സ്യബന്ധനത്തിന് പോയി മടങ്ങവെ കാണാതായെന്ന വാർത്ത അവിശ്വസനീയമാണ്. കരിമണൽ ഖനനത്തിനെതിരായുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ സജീവന്റെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള എല്ലാ വിഷയങ്ങളും അന്വേഷണ പരിധിയിൽ കൊണ്ടുവരണം. അഞ്ചോ ആറോ സി.പി.എമ്മുകാരെയൊ പാർട്ടി പ്രവർത്തകരെയൊ പേരിന് ചോദ്യം ചെയ്ത് അന്വേഷണം പ്രഹസനമാക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു.
സംഭവത്തിൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകാനും പ്രത്യക്ഷ സമര പരിപാടികൾക്ക് നേതൃത്വം നൽകാനും യോഗം തീരുമാനിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി. പ്രദീപ് അദ്ധ്യക്ഷനായി. ബ്ലോക്ക് ഭാരവാഹികളായ ബിന്ദു ബൈജു, എം.ടി. മധു, കെ.എഫ്. തോബിയാസ്, എൻ. ശിശുപാലൻ, കെ. കമലോൽഭവൻ, എം. സലിം, ആർ.ശ്രീകുമാർ, കെ.ജി. എബ്രഹാം, ആർ. ശെൽവരാജ്, വി.ആർ. രജിത്ത്, ജെ. കുഞ്ഞുമോൻ, ഉദയമണി സുനിൽ, കെ.കെ. ലതമ്മ, കെ.എച്ച്. അഹമ്മദ്, അജേഷ് പാണ്ഡവത്ത്, മണ്ഡലം പ്രസിഡന്റുമാരായ സുനിൽ കുമാർ, പി.കെ. മോഹനൻ, സി. ശശികുമാർ, യു.എം. കബീർ, മൈക്കിൾ.പി. ജോൺ, ഹസൻ.എം. പൈങ്ങാമഠം, പി.എം. ജോസി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |