കണ്ണൂർ: സംസ്ഥാന ചിത്രശലഭമായ ബുദ്ധമയൂരിയുടെ ആവാസ വ്യവസ്ഥ നിലനിർത്താൻ മുള്ളിലം വച്ചു പിടിക്കുന്ന പദ്ധതിക്കായി പ്രകൃതിസ്നേഹികൾ കൈകോർക്കുന്നു. കണ്ണൂർ ആസ്ഥാനമായുള്ള പരിസ്ഥിതി സംഘടനയായ മലബാർ അവയർനെസ് ആൻഡ് റസ്‌ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ് (മാർക്കി)ന്റെ നേതൃത്വത്തിൽ കണ്ണൂരിൽ തുടങ്ങിയ ഈ പദ്ധതിയിലേക്ക് അപൂർവ്വമായ നൂറോളം മുള്ളിലം തൈകൾ ശേഖരിച്ചു. മുള്ളിലം തൈകൾ വളരുന്നതോടെ ശലഭത്താര തിരിച്ചു പിടിക്കാൻ കഴിയുമെന്ന് മാർക്ക് പ്രവർത്തകർ കരുതുന്നു. ബുദ്ധമയൂരിയുടെ സാന്നിദ്ധ്യമുള്ള കണ്ണൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തും മാർക്ക് പ്രവർത്തകരുടെ വീടുകളിലും തൈ നട്ടുകൊണ്ടാണ് പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നത്.
നാരകക്കാളി, ചുട്ടിക്കറുപ്പൻ, കൃഷ്ണശലഭം, ചുട്ടിമയൂരി എന്നീ കിളിവാലൻ ശലഭങ്ങളുടെ ലാർവകൾ ഭക്ഷണമാക്കുന്ന സസ്യമാണിവ. ഇതിന്റെ നാശം ബുദ്ധമയൂരി ഉൾപ്പെടെയുള്ള ശലഭങ്ങളുടെ വംശനാശത്തിലേക്ക് വഴിവയ്ക്കും.
വംശനാശത്തിന്റെ വക്കിലാണ്
ലാർവകൾക്ക് ഭക്ഷണമൊരുക്കുന്ന കുമിറ്റി മരം എന്നു കൂടി വിളിക്കുന്ന മുള്ളിലം വംശനാശത്തിലേക്ക് നീങ്ങുകയായിരുന്നു. ബുദ്ധമയൂരി ലാർവയുടെ ഭക്ഷണം മുള്ളിലത്തിന്റെ ഇലയാണ്. ഇന്തോ, മലേഷ്യൻ മേഖലയിൽ കാണപ്പെടുന്ന ഇടത്തരം വൃക്ഷമാണിത്. കേരളത്തിലെ നിത്യഹരിത വനങ്ങളിലും ഇലപൊഴിയും കാടുകളിലും സമതലങ്ങളിലും ഇത് വളരുന്നു. 20 മീറ്റർ വരെ പൊക്കമുണ്ടാകും.തൊലിക്ക് മഞ്ഞകലർന്ന ചാരനിറമാണ്. തൊലിപ്പുറത്ത് ത്രികോണാകൃതിയിൽ 45 സെന്റീമീറ്റർവരെ വലുപ്പമുള്ള മുള്ളുകളുണ്ടാവും.തടിക്ക് ഇളം മഞ്ഞനിറമാണ്. ജൂൺ– ആഗസ്റ്റ് മാസങ്ങളിലാണ് പൂക്കുന്നത്. ശാഖാഗ്രങ്ങളിൽ കുലകളായാണ് പൂക്കൾ. പൂക്കൾക്ക് പച്ചകലർന്ന മഞ്ഞ നിറമാണ്. കരിമുരിക്ക്, കാട്ടുമുരിക്ക്, കുയിലിമരം, കൊത്തുമുരിക്ക്, തേജസിമരം എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇതിന്റെ മൂന്ന് വകഭേദങ്ങൾ കേരളത്തിൽ കാണപ്പെടുന്നുണ്ട്.
സംസ്ഥാന ചിത്രശലഭമായ ബുദ്ധമയൂരിയെ തിരിച്ചുപിടിക്കാനുള്ള പ്രവർത്തനത്തിന് പരിസ്ഥിതി പ്രവർത്തകരിൽ നിന്നു നല്ല പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനു പിന്നാലെയാണ് മുള്ളിലത്തിനായി നാടും നഗരവും അന്വേഷിച്ചു തുടങ്ങിയത്. മുള്ളിലം വ്യാപിപ്പിക്കുന്നതോടെ ഇവ-
മഹേഷ് ദാസ്
പ്രോഗ്രാം കോ- ഓഡിനേറ്റർ, മാർക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |