അമ്പലപ്പുഴ: കേരള സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ആനുവൽ സ്കീം ബി.എ, ബി.കോം പാർട്ട് 1, പാർട്ട് 2 ഇംഗ്ലീഷ്, ഹിന്ദി, മലയാളം പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം വരുത്തിയതായി 11ന് യൂണിവേഴ്സിറ്റിയുടെ സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ അപേക്ഷിച്ച ഏറെ വിദ്യാർത്ഥികൾക്കും മാവേലിക്കരയിലെ സ്വാശ്രയ കോളേജിലാണ് സെന്റർ ലഭിച്ചത്.
പ്രൈവറ്റായി പഠിക്കുന്നവരിലേറെയും പെൺകുട്ടികളാണ്. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള മത്സ്യത്തൊഴിലാളികളുടെയും കൂലിപ്പണിക്കാരുടെയും മക്കളാണിവർ. കൊവിഡ് സാഹചര്യത്തിൽ ദൂരെയുള്ള പരീക്ഷാ കേന്ദ്രങ്ങളിലെത്താൻ പ്രത്യേകം വാഹനം വിളിക്കണം. ഇതിനുള്ള സാമ്പത്തികശേഷി ഇവർക്കില്ല. ഇത് സംബന്ധിച്ച് പരാതിപ്പെടാൻ പരീക്ഷാ കൺട്രോളറുടെ ഓഫീസിലേക്ക് വിളിച്ചാൽ ആരും ഫോണെടുക്കാറില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. ബി.എ പരീക്ഷകളുടെ നോട്ടിഫിക്കേഷൻ പരാജയപ്പെട്ട വിദ്യാർത്ഥികൾ പരീക്ഷയെഴുതേണ്ടത് എവിടെയെന്നതും പ്രത്യേകം പ്രസ്താവിച്ചിട്ടില്ല. ഇതുമൂലം വിദ്യാർത്ഥികൾ ആശയക്കുഴപ്പത്തിലുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |