ചെന്നൈ: പീഡനത്തിനിരയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോയമ്പത്തൂരിലെ 48 യൂട്യൂബ് ചാനലുകൾക്കെതിരെ കേസ്. പോക്‌സോ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിദ്യാർത്ഥിനിയുടെ വിവരങ്ങൾ പരസ്യമാക്കിയതിനാണ് നടപടി.
അദ്ധ്യാപകന്റെ പീഡനത്തിനിരയായ വിദ്യാർത്ഥിനി കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആത്മഹത്യ ചെയ്തത്. വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്‌പെഷ്യൽ ക്ലാസിനെന്ന പേരിൽ വിളിച്ചുവരുത്തി അദ്ധ്യാപകൻ പീഡനത്തിനിരയാക്കുകയായിരുന്നു.
കേസിൽ ചിന്മയ വിദ്യാലയ സ്‌കൂളിലെ അദ്ധ്യാപകൻ മിഥുൻ ചക്രവർത്തിയെയും, പ്രിൻസിപ്പലിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവം മൂടിവയ്ക്കാൻ ശ്രമിച്ചതിനാണ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |