SignIn
Kerala Kaumudi Online
Thursday, 19 September 2024 3.48 AM IST

വാക്സിനെടുക്കാതെ സ്കൂൾ ജീവനക്കാർ: നിലപാട് കടുപ്പിച്ച് ബാലാവകാശ കമ്മിഷൻ

Increase Font Size Decrease Font Size Print Page
vaccine

കോട്ടയം : വിവിധ കാരണം പറഞ്ഞ് ജില്ലയിലെ സ്‌കൂളുകളിൽ കൊവിഡ് വാക്‌സിനെടുക്കാത്ത അദ്ധ്യാപക - അനദ്ധ്യാപകരുടെ വിവരം ആരോഗ്യവകുപ്പിന് കൈമാറാൻ സംസ്ഥാന ബാലാവകാശ കമ്മിഷന്റെ നിർദ്ദേശം. കളക്‌ടറേറ്റിൽ ചേർന്ന വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട ജില്ലാതല ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാറാണ് വിദ്യാഭ്യാസവകുപ്പിന് നിർദ്ദേശം നൽകിയത്. മതപരം ഉൾപ്പെടെ വിവിധ കാരണം പറഞ്ഞ് വാക്സിനെടുക്കാത്ത സ്കൂൾ ജീവനക്കാരെക്കുറിച്ചായിരുന്നു പ്രധാന ചർച്ച. ജില്ലയിൽ നൂറിന് മുകളിൽ ജീവനക്കാർ ഇപ്പോഴും വാക്സിനെടുത്തിട്ടില്ല. ഇവരോട് അവധിയിൽ പ്രവേശിക്കാന നിർദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കമ്മിഷൻ നിലപാട് കടുപ്പിച്ചത്. പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളുകളിൽ വൃത്തിഹീനമായി ശൗചാലയങ്ങളും പരിസരവുമുണ്ടെങ്കിൽ അടിയന്തരമായി വൃത്തിയാക്കണമെന്ന് പഞ്ചായത്ത് ഉപഡയറക്ടറോട് നിർദ്ദേശിച്ചു. ഏറ്റുമാനൂരിൽ സ്‌കൂൾ കെട്ടിട പരിസരത്ത് രാത്രികാലത്തെ സാമൂഹ്യവിരുദ്ധശല്യം തടയാൻ അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി.

മറ്റ് നിർദേശങ്ങൾ

 മോശപ്പെട്ട പഠനാന്തരീക്ഷത്തിലുള്ള കുട്ടികളെ മാറ്റിപ്പാർപ്പിക്കാനും സ്‌കൂളിലെത്തിച്ച് വിദ്യാഭ്യാസം നൽകാനും ശിശുക്ഷേമ സമിതിയും ജില്ലാ ശിശുസംരക്ഷണ ഓഫീസറും ഇടപെടണം
കരൂർ സർക്കാർ സ്‌കൂളിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ താത്കാലിക കെട്ടിടത്തിലേക്ക് മാറ്റേണ്ടി വന്നതും പുതിയ കെട്ടിടം വേണമെന്ന ആവശ്യവും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും

 കോരുത്തോട് പഞ്ചായത്തിലെ ആറു പട്ടികവർഗ വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കാൻ നടപടി സ്വീകരിക്കും

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.