കൊച്ചി: തമിഴ്‌നാട് മുൻ ആരോഗ്യമന്ത്രിയും മുൻ എംഎൽഎയുമായ ഡോ.സി.വിജയഭാസ്‌കറിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ ഓഫീസിലാണ് ചോദ്യം ചെയ്യൽ. കേരളത്തിൽ നിന്നുളള ഒരു ജ്വല്ലറി ഉടമ നൽകിയ പരാതിയിലാണ് വിജയഭാസ്‌കറിനെ ചോദ്യം ചെയ്യുന്നത്.
മുൻപും അനധികൃത സ്വത്ത് സമ്പാദനത്തിനുൾപ്പടെ വിവിധ കേസുകൾ വിജയഭാസ്‌കറിനെതിരെ ഉണ്ടായിരുന്നു. എഐഡിഎംകെ സർക്കാർ കാലത്ത് ആരോഗ്യമന്ത്രിയായിരുന്നു ഇദ്ദേഹം. മന്ത്രിയായിരുന്ന കാലത്ത് സ്വത്തിൽ ക്രമാതീതമായ വർദ്ധനയുണ്ടായിരുന്നതിന്റെ പേരിൽ ഇദ്ദേഹത്തിനെതിരെ കേസുണ്ട്. വിജയഭാസ്‌കറിന്റെ സ്ഥലങ്ങളിൽ ആദായനികുതി വകുപ്പും റെയ്ഡ് നടത്തിയിരുന്നു. വിജയഭാസ്‌കറിന്റെ ഉടമസ്ഥതയിലുളള 43 ഇടങ്ങളിൽ ഒരേ സമയമായിരുന്നു റെയ്ഡ്. 200ലധികം ഓഫീസർമാർ ചെന്നൈ, ചെങ്കൽപേട്ട്, ട്രിച്ചി, കാഞ്ചി, പുതുക്കോട്ട, കോയമ്പത്തൂർ എന്നീ ജില്ലകളിലെ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുളള സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.27 കോടിയുടെ അനധികൃത സമ്പാദ്യമാണ് വിജയഭാസ്‌കറിന് അന്നുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |