SignIn
Kerala Kaumudi Online
Thursday, 19 September 2024 2.43 PM IST

ഹരിഹരപുരം ഗ്രാമത്തിലേക്ക് ആനവണ്ടിയില്ല

Increase Font Size Decrease Font Size Print Page
hh

വർക്കല: ഹരിഹരപുരം മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരം കാണാൻ മാറിമാറിവരുന്ന ഭരണക്കൂടങ്ങൾക്കും ജനപ്രതിനിധികൾക്കും കഴിയുന്നില്ല. തിരുവനന്തപുരം - കൊല്ലം ജില്ലാ അതിർത്തിയിലുള്ള ഗ്രാമമാണ് ഹരിഹരപുരം. ഇലകമൺ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള ഇവിടം ഒരുകാലത്ത് കായൽ മത്സ്യങ്ങളുടെ വിപണനത്തിനും കയർ മേഖലയിലും ഏറെ ശ്രദ്ധേയമായിരുന്നു. മുൻപ് ധാരാളം കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകൾ ഇതുവഴി സർവീസ് നടത്തിയിരുന്നെങ്കിലും ഇന്ന് നാമമാത്രമായ സ്വകാര്യബസുകൾ മാത്രമാണുള്ളത്. കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്നില്ല.

1967 ഓഗസ്റ്റ് 15ന് ആരംഭിച്ച ഹരിഹരപുരം - നെല്ലേറ്റിൽ മെഡിക്കൽ കോളേജ് ഓർഡിനറി കെ.എസ്.ആർ.ടി.സി ബസ് നിറുത്തലാക്കിയിട്ട് 3 വർഷമായി. 1970ൽ ആരംഭിച്ച കൊല്ലം - വർക്കല ക്ഷേത്രം ബസ് നിറുത്തലാക്കിയിട്ട് 2 വർഷമാകുന്നു. 1978ൽ സർവീസ് ആരംഭിച്ച കൊല്ലം - കൊച്ചാലുംമൂട്, വർക്കല ക്ഷേത്രം ബസ് സർവീസ് നിറുത്തിയിട്ട് 4 വർഷമാകുന്നു. വർക്കല രാധാകൃഷ്ണൻ സ്പീക്കറായിരുന്ന കാലത്ത് ആരംഭിച്ച തിരുവനന്തപുരം - തോണിപ്പാറ ബസ് സർവീസ് നിറുത്തിയിട്ടും വർഷങ്ങളായി.

ഹരിഹരപുരം സെന്റ് തോമസ് യു.പി സ്കൂൾ, ഹരിഹരപുരം ഗവ. എൽ.പി.എസ്, തോണിപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രം, സഹകരണ ബാങ്ക്, അങ്കണവാടികൾ എന്നിവിടങ്ങളിൽ എത്തിച്ചേരേണ്ടവരും യാത്രാദുരിതം നേരിടുന്നുണ്ട്. ഹരിഹരപുരത്ത് നിന്ന് കൊല്ലം - തിരുവനന്തപുരം ഭാഗങ്ങളിലേക്ക് ട്രെയിൻ യാത്ര ചെയ്യണമെങ്കിൽ വർക്കലയിലോ പരവൂരിലോ എത്തിച്ചേരണം. കൃത്യസമയങ്ങളിൽ ബസ് ഇല്ലാത്തത് ഇവരെ വലയ്ക്കുന്നുണ്ട്. മാറിമാറി വരുന്ന ജനപ്രതിനിധികൾ ഹരിഹരപുരത്തേ അവഗണിച്ചതോടെ ഗ്രാമം വികസന മുരടിപ്പിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.