പെരുമ്പാവൂർ: മൊബൈൽ ഷോപ്പിൽ കവർച്ച നടത്തിയ മൂന്നുപേർ പിടിയിൽ. പെരുമ്പാവൂർ ഭജനമഠത്തിന് എതിർ വശമുള്ള മൊബൈൽ ഷോപ്പിൽ നടന്ന മോഷണത്തിൽ തൃശിനാപ്പിള്ളി അണ്ണാനഗറിൽ അരുൺ കുമാർ (28), തിരൂർ കൂട്ടായി കാക്കോച്ചിന്റെ പുരിക്കൾ വീട്ടിൽ സഫ്വാൻ (31), അരുൺകുമാറിന്റെ ഭാര്യ നെല്ലിക്കുഴി പ്ലാംകുടി സാമിനി (28) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 5ന് പുലർച്ചെയാണ് സംഘം മൊബൈൽ ഷോപ്പിൽ ഷട്ടർ പൊളിച്ച് അകത്തു കയറി മോഷണം നടത്തിയത്. 37 വില കൂടിയ മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ടോർച്ച്, മെമ്മറി കാർഡുകൾ എന്നിവയാണ് കവർന്നത്. ഒളിവിലായ ഇവരെ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം എടപ്പാൾ, താനൂർ, നേര്യമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് പിടികൂടിയത്. ഇവരിൽ നിന്നും പതിമൂന്ന് ഫോൺ, സ്മാർട്ട് വാച്ച്, ടോർച്ച് എന്നിവ കണ്ടെടുത്തു. മോഷണ വസ്തുക്കൾ പല സ്ഥലങ്ങളിലായി വിറ്റതായി അന്വേഷണത്തിൽ കണ്ടെത്തി. മോഷണമുതൽ സൂക്ഷിച്ചതിനാണ് സാമിനിയെ അറസ്റ്റ് ചെയ്തത്. എ. എസ്. പി അനുജ് പലിവാൽ, ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ് എം.തോമസ്, അനിൽ കുമാർ, എസ്.സി.പി.ഒമാരായ പി.എ. അബ്ദുൾമനാഫ് (കുന്നത്തുനാട്), കെ.എ. നൗഷാദ്, എ.ഐ.നാദിർഷ, എം.ബി. സുബൈർ, എ.പി. ഷിനോജ്, ശ്രീജിത് രവി, ധന്യ മുരളി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |