കോട്ടയം: മഴ തുടങ്ങിയാൽ മഴമാത്രം. വെയിലാണെങ്കിൽ വെയിലു മാത്രം. ഒടുവിൽ രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയ ജില്ലയായി കോട്ടയം മാറി! ഏറ്റവും ഉയർന്ന നിലയിൽ മഴയും വെയിലും ജില്ലയിലെന്തുകൊണ്ടെന്ന ചോദ്യത്തിന് ശാസ്ത്ര ലോകം ഉത്തരംതേടുകയാണ്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം സമതല പ്രദേശങ്ങളിൽ രാജ്യത്തെ ഏറ്റവും ഉയർന്ന 35.6 ഡിഗ്രി സെൽഷ്യസാണ് തിങ്കളാഴ്ച കോട്ടയത്ത് രേഖപ്പെടുത്തിയത്. മഞ്ഞുപെയ്യേണ്ട ഡിസംബറിൽ ശരാശരിയേക്കാൾ 3.6 കൂടുതൽ. അപ്പോൾ വേനലിൽ എന്താകും ചൂടെന്നത് ആശങ്കയുണർത്തുന്നു.
ഏതാനും വർഷങ്ങളായി മഴയിലും മുന്നിൽ നിൽക്കുന്ന ജില്ലയിൽ പൊടുന്നനെ ചൂടു കൂടുന്നതിന്റെ പ്രതിഭാസം കാലാവസ്ഥാ നിരീക്ഷകരെയും കുഴക്കുകയാണ്. പകൽ പുറത്തേയ്ക്കിറങ്ങാൻ കഴിയാത്ത വിധം അസഹ്യമായ ചൂട് അനുഭവപ്പെടുന്നത് രോഗവ്യാപനത്തിനും കാരണമാകും.
'' അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവു കൂടുതലും കാറ്റ് കുറവുമാണെന്നതാണ് ഉഷ്ണം വർദ്ധിക്കാൻ കാരണം. തളം കെട്ടുന്ന ഈർപ്പം കാറ്റിന്റെ അഭാവത്താൽ മാറുന്നില്ല. ഇതോടെ ചൂട് കൂടുതലായി അനുഭവപ്പെടുന്നു. സൂര്യന്റെ ചൂടു കൂടിയാലും കാറ്റുണ്ടെങ്കിൽ അത്രയും അനുഭവപ്പെടുന്നില്ല. എന്നാൽ, കാറ്റുകുറയുതോടെ ഉഷ്ണം അസഹ്യമായി തോന്നും''
-ഡോ.രാജഗോപാൽ കമ്മത്ത്, കാലാവസ്ഥ വിദഗ്ദ്ധൻ
തിങ്കൾ രേഖപ്പെടുത്തിയ ചൂട് 35.6 ഡിഗ്രി സെൽഷ്യസ്
അധിക മഴക്കണക്ക്
ജനുവരി-ഫെബ്രുവരി: 343%
മാർച്ച്- മേയ്: 142%
ജൂൺ-സെപ്തംബർ: 16%
ഒക്‌ടോബർ- നവംബർ:134%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |