SignIn
Kerala Kaumudi Online
Thursday, 19 September 2024 11.23 AM IST

ആലപ്പുഴ ഇരട്ടക്കൊലപാതകം; മുഖ്യപ്രതികൾ ഇപ്പോഴും ഒളിവിൽ, അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Increase Font Size Decrease Font Size Print Page
shan-renjith

ആലപ്പുഴ: ബി ജെ പി, എസ് ഡി പി ഐ നേതാക്കളുടെ കൊലയാളികളെ പിടികൂടാനാകാതെ പൊലീസ്. അന്വേഷണ ചുമതല ഉന്നത ഉദ്യോഗസ്ഥർ ഏറ്റെടുത്തിട്ടും മുഖ്യപ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ആർ എസ് എസ്, എസ് ഡി പി ഐ പ്രവർത്തകരുടെ വീടുകളിലുൾപ്പടെ പരിശോധന നടത്തിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് ബി ജെ പി നേതാവ് രൺജിത്ത് ശ്രീനിവാസിനെ പന്ത്രണ്ടംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നത്. കൊലയാളികൾക്ക് സഹായം ചെയ്ത അലി അഹമ്മദ്, ആസിഫ് സുധീർ, നിഷാദ് ഷംസുദ്ദീൻ, അർഷാദ് നവാസ്, സുധീർ എന്നിവരാണ് ഇതുവരെ പിടിയിലായത്. എല്ലാവരും എസ് ഡി പി ഐ പ്രവർത്തകരാണ്.

എസ് ഡി പി ഐ നേതാവ് ഷാനിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണ് രൺജിത്ത് വധത്തിന് പിന്നിലെന്നാണ് സൂചന. ശനിയാഴ്ച രാത്രിയാണ് ഷാൻ കൊല്ലപ്പെട്ടത്. കേസിൽ മൂന്ന് ആർ എസ് എസ് പ്രവർത്തകരാണ് പിടിയിലായത്. കൊലയാളി സംഘത്തിന് കാർ ഉപേക്ഷിച്ചശേഷം രക്ഷപ്പെടാൻ ആംബുലൻസ് വാഹനം ഒരുക്കിയ അഖിലാണ് ഏറ്റവും ഒടുവിൽ പിടിയിലായത്. അക്രമികൾക്ക് കാർ തരപ്പെടുത്തി നൽകിയ രാജേന്ദ്രപ്രസാദും രതീഷും നേരത്തെ പിടിയിലായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, ALAPPUZHA DOUBLE MURDER, SHAN, RENJITH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.